World

ക്യാന്‍സറിനെ മറക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തീറ്റ മത്സരത്തില്‍ പങ്കെടുത്തു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ചു. മോസ്‌കോയിലാണ് സംഭവം. കാന്‍സര്‍ രോഗ ബാധിതയായ അലക്‌സാന്ദ്ര യുദീന വേദനയില്‍ നിന്ന് ആശ്വാസം ക്‌ണ്ടെത്തുന്നതിനായാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയത്.

കേക്ക് തീറ്റ മത്സരം നടക്കുന്ന ബാറിലെത്തിയ അലക്‌സാന്ദ്ര സുഹൃത്തുക്കള്‍ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്തു. മൂന്ന് ചോക്കോ പീ ഒന്നിച്ച് വായില്‍ കുത്തിക്കയറ്റിയ യുവ ഡോക്ടര്‍ കൂടിയായ അലക്‌സാന്ദ്രയ്ക്ക് തുടര്‍ന്ന് ശ്വാസം ലഭിക്കാതെ വരികയായിരുന്നു. പന്തികേട് മനസിലാക്കിയ ബാര്‍ ജീവനക്കാരും സുഹൃത്തുക്കളും ഓടിയെത്തി. ക്ഷീണിതയായ അലക്‌സാന്ദ്ര വാ പൊത്തിപ്പിടിച്ച് ചര്‍ദ്ദിക്കാനായി ശൗചാലയത്തിലേക്ക് ഓടുന്നതിനിടെ താഴെ വീണു.

ആറുമാസം മുന്‍പാണ് അലക്‌സാന്ദ്രയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. 'തന്റെ ജീവിതത്തില്‍ ഇനിയുള്ള നിമിഷങ്ങളെല്ലാം ഞാന്‍ ആസ്വദിക്കും' എന്ന് പറയാറുളള അലക്‌സാന്ദ്രയ്ക്ക് സാഷ എന്ന് കൂടി വിളിപേരുണ്ട്. ആദ്യമൊന്നും മത്സരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന സാഷ മത്സരം തുടങ്ങിയ ശേഷമാണ് മറ്റ് രണ്ട് പേര്‍ക്കെതിരെ മത്സരിക്കാനിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

SCROLL FOR NEXT