World

ഗർഭിണിയെ കൊലപ്പെടുത്തി, വയറു കീറി കുഞ്ഞിനെ കൈക്കലാക്കി; 67 വർഷത്തിനുശേഷം അമേരിക്കയിൽ സ്ത്രീക്ക് വധശിക്ഷ 

ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: 67 വർഷത്തിനുശേഷം അമേരിക്ക ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. ലിസ മോണ്ട്ഗോമറിയെന്ന സ്ത്രീക്കാണ് വധശിക്ഷ വിധിച്ചത്‌. ഗർഭിണിയായ യുവതിയെ കൊലപെടുത്തി കുഞ്ഞിനെ പുറത്തെടുത്ത് സ്വന്തം കുഞ്ഞാണെന്ന് അവകാശമുന്നയിച്ചതാണ് ലിസയ്ക്കെതിരായ കുറ്റം. ഈ വർഷം ഡിസംബർ എട്ടിനാണ് ഇവരുടെ ശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. 

ഗർഭിണിയായ ബോബി ജോ സ്റ്റിർനറ്റ് എന്ന യുവതിയാണ് ലിസയുടെ ക്രൂരതയ്ക്കിരയായത്. 2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോബിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുൻകൂട്ടി തയാറാക്കിയ കൊലപാതകം, ക്രൂരതയുടെ വ്യാപ്തി എന്നിവ കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.  

മാനസികവിഭ്രാന്തി മൂലമാണ് കുറ്റം ചെയ്തതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള ലിസയുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനാണ് തീരുമാനം. 1953 ഡിസംബർ 18നാണ് അമേരിക്കയിൽ ഇതിന് മുൻപ് ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT