World

ജമാല്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ പാഴ്‌സലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുറത്തെത്തിച്ചത് സ്യൂട്ട് കെയ്‌സുകളിലും കറുത്ത ബാഗുകളിലും

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി പുറത്തെത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് സ്യൂട്ട്‌കെയ

സമകാലിക മലയാളം ഡെസ്ക്

അങ്കാറ :  ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ച് കൊല്ലപ്പെട് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളായി പുറത്തെത്തിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് സ്യൂട്ട്‌കെയ്‌സുകളിലും കറുത്ത ബാഗുകളിലുമായി മൂന്ന് പുരുഷന്‍മാര്‍ കോണ്‍സുലേറ്റില്‍ നിന്നും പുറത്തേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് എ-ഹബേര്‍ ടിവി പുറത്ത് വിട്ടത്. സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്കാണ് ഈ ബാഗുകള്‍ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനായിരുന്ന ഖഷോഗി ഒക്ടോബര്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. സൗദിയില്‍ നിന്നെത്തിയ 15 അംഗ സംഘമാണ് കൊല നടത്തിയതെന്നും ശരീരാവശിഷ്ടങ്ങള്‍ ആസിഡില്‍ അലിയിച്ച് നശിപ്പിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. ഖഷോഗിയുടെ തിരോധാനത്തെ തുടര്‍ന്ന് തുര്‍ക്കി അധികൃതര്‍ സൗദിയുടെ കോണ്‍സുലേറ്റില്‍ പരിശോധനകള്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല.
 
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന് പങ്കുണ്ടെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. സല്‍മാന്‍ രാജകുമാരന്റെ പ്രധാന വിമര്‍ശകന്‍മാരില്‍ ഒരാളായിരുന്നു ഖഷോഗി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

ഒരു ദിവസം കയ്യിൽ ഉണ്ടോ? എങ്കിൽ ഈ രാജ്യം കണ്ടുതീർക്കാം

പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; 'ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു'

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

SCROLL FOR NEXT