World

താം ലുവാങ് ഗുഹയില്‍ വെള്ളപ്പൊക്കം: 13 പേരെ പുറത്തെത്തിക്കാന്‍ ദിവസങ്ങള്‍ എടുക്കും

തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും  കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും  കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ പാറയില്‍ അഭയംപ്രാപിച്ചിരിക്കയാണ്. പുതിയ രക്ഷാപ്രവര്‍ത്തനരീതികള്‍ സ്വീകരിച്ചാല്‍മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. അങ്ങനെയെങ്കില്‍ നാലുമാസത്തോളം ഇവര്‍ക്ക് പുറത്തുനിന്ന് ഭക്ഷണമടക്കം എത്തിച്ചുകൊടുക്കേണ്ടിവരും.

ഗുഹയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ഇവരെ മുങ്ങാംക്കുഴിയിടാന്‍ പരിശീലിപ്പിച്ച് പുറത്തെത്തിക്കേണ്ടിവരും. അല്ലെങ്കില്‍ വെള്ളം താഴുന്നതുവരെ കാത്തിരിക്കണം. ആദ്യത്തെ മാര്‍ഗം സ്വീകരിക്കാന്‍ നിലവില്‍ കുട്ടികള്‍ക്ക് ആരോഗ്യമില്ലാത്തത് പ്രശ്‌നമാകും. പരിശീലനം ലഭിച്ച ആരോഗ്യവാനായ ആള്‍ക്കുപോലും നീന്തിയെത്താന്‍ ആറ് മണിക്കൂറെടുക്കും.

മല തുരന്ന് പുറത്തെടുക്കാനാകുമോ എന്നും നോക്കുന്നുണ്ട്. പലയിടത്തും വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ നടന്നിറങ്ങുന്നതും അസാധ്യമാണ്.
ചിയാങ്‌റായിലെ ഗുഹയിലാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമംഗങ്ങളും കോച്ചും അകപ്പെട്ടത്. 12 ആണ്‍കുട്ടികളടങ്ങിയ സംഘം തങ്ങള്‍ എന്ന് രക്ഷപ്പെടുമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ്. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ചിയാങ്‌റായ് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT