World

പുതുവര്‍ഷ ആഘോഷം ബോംബ് വര്‍ഷത്തോടെ, ലോകത്തെ ഞെട്ടിച്ച് ട്വീറ്റ്; ഖേദപ്രകടനം

ബോംബിട്ട് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറാണ് എന്നതരത്തില്‍ യുഎസ് ആണവായുധ തലവന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സന്ദേശം. വിമാനത്തില്‍ നിന്നും ബോംബ് ഇടുന്നതിന്റെ ദൃശ്യങ്ങളും ട്വീറ്

സമകാലിക മലയാളം ഡെസ്ക്

 വാഷിങ്ടണ്‍: ബോംബിട്ട് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറാണ് എന്നതരത്തില്‍ യുഎസ് ആണവായുധ തലവന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സന്ദേശം. വിമാനത്തില്‍ നിന്നും ബോംബ് ഇടുന്നതിന്റെ ദൃശ്യങ്ങളും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു. 'ന്യൂയോര്‍ക്കിലെ ന്യൂഇയര്‍ ഈവ് ബോള്‍ താഴേക്കിട്ടാണ് യുഎസിലെ പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. വേണമെങ്കില്‍ അതിലും കുറേക്കൂടി വലിയ ബോളുകള്‍ താഴേക്കിടാന്‍ തയ്യാറാണ്' എന്നായിരുന്നു ട്വീറ്റ്. 

പുതുവര്‍ഷപ്പിറവിക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഈ സന്ദേശം എത്തിയതോടെ ലോകം മുഴുവന്‍ പരിഭ്രാന്തരായി. അല്‍പ്പ സമയത്തിനുള്ളില്‍ ക്ഷമാപണ സന്ദേശം വന്നുവെങ്കിലും വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നേരത്തേ വന്ന ട്വീറ്റ് തെറ്റിപ്പോയെന്നും അമേരിക്കയുടെ മൂല്യങ്ങള്‍ക്ക് വിപരീതമായി പോയി എന്നും ട്വീറ്റില്‍ പറയുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷിതത്വമാണ് ലക്ഷ്യമെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ആണവയുദ്ധം നടത്തുമെന്നൊക്കെ പറഞ്ഞുള്ള ' തമാശകള്‍' എന്ത് കാരണം കൊണ്ട് യുഎസ് നടത്തിയാലും പരിതാപകരമാണെന്നും അപലപിക്കുന്നുവെന്നും പലരും ട്വിറ്ററില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT