World

ഭൂകമ്പം ഉയരം കുറച്ചോ? എവറസ്റ്റ് കൊടിമുടിയുടെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു

8,848 മീറ്റര്‍(29,029 അടി) ആണ് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന്റെ നിലവിലെ ഔദ്യോഗിക ഉയരം

സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: എവറസ്റ്റ് കൊടിമുടിയുടെ ഉയരം വീണ്ടും അളക്കുവാന്‍ ഒരുങ്ങി നേപ്പാള്‍. എവറസ്റ്റിന്റെ ഉയരം കുറഞ്ഞുവരുന്നു എന്ന വാദങ്ങള്‍ ശക്തമാകുന്നതിന് ഇടയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നത്. 

കൊടിമുടി കയറുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ ഇതിനായി നിയോഗിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നാല് പേരടങ്ങുന്ന സംഘമാണ് എവറസ്റ്റിന്റെ ഉയരം അളക്കുന്നതിനുള്ള ദൗത്യത്തിലുള്ളത്. ഇവര്‍ ബുധനാഴ്ച എവറസ്റ്റ് കയറും. 

8,848 മീറ്റര്‍(29,029 അടി) ആണ് നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന്റെ നിലവിലെ ഔദ്യോഗിക ഉയരം. എന്നാല്‍ 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തിന് ശേഷം എവറസ്റ്റിന്റെ ഉയരം കുറഞ്ഞതായിട്ടായിരുന്നു വാദങ്ങള്‍ ഉയര്‍ന്നത്.1999ല്‍ അമേരിക്കന്‍ സംഘം എവറസ്റ്റിന്റെ ഉയരം നിലവിലെ കണക്കില്‍ നിന്നും രണ്ട് മീറ്റര്‍ കൂടുതലാണെന്ന് ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ചുള്ള സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT