World

മതനിന്ദ; പാകിസ്ഥാനില്‍ അധ്യാപകന് വധശിക്ഷ

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ. മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിസിറ്റിങ് പ്രൊഫസര്‍ ജുനൈദ് ഹാഫിസിനെയാണ് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

2013 മാര്‍ച്ചിലാണ് മതനിന്ദ ആരോപിച്ച് ഹാഫിസ് അറസ്റ്റിലായത്. 2014ല്‍ ആരംഭിച്ച വിചാരണക്കൊടുവിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹാഫിസിന് എതിരെ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 2014ല്‍ ഹാഫിസിന്റെ ആദ്യ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. വിചാരണ കാലയളവില്‍ ഒമ്പത് ജഡ്ജിമാരാണ് മാറിവന്നത്.

മതനിന്ദ ആരോപിച്ചുകഴിഞ്ഞാല്‍ പാകിസ്ഥാനില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും ലഭിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് 2017ല്‍ ഒരു വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്ത്യന്‍ യുവതിയെ പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT