World

മതനിന്ദ; പാകിസ്ഥാനില്‍ അധ്യാപകന് വധശിക്ഷ

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ മുന്‍ സര്‍വകലാശാല അധ്യാപകന് വധശിക്ഷ. മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിസിറ്റിങ് പ്രൊഫസര്‍ ജുനൈദ് ഹാഫിസിനെയാണ് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

2013 മാര്‍ച്ചിലാണ് മതനിന്ദ ആരോപിച്ച് ഹാഫിസ് അറസ്റ്റിലായത്. 2014ല്‍ ആരംഭിച്ച വിചാരണക്കൊടുവിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നതെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹാഫിസിന് എതിരെ കെട്ടിച്ചമച്ച കേസാണ് ഇതെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. 2014ല്‍ ഹാഫിസിന്റെ ആദ്യ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. വിചാരണ കാലയളവില്‍ ഒമ്പത് ജഡ്ജിമാരാണ് മാറിവന്നത്.

മതനിന്ദ ആരോപിച്ചുകഴിഞ്ഞാല്‍ പാകിസ്ഥാനില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും ലഭിക്കാറില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ച് 2017ല്‍ ഒരു വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം കൊലപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്ത്യന്‍ യുവതിയെ പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT