World

മൂന്ന് വര്‍ഷം സിംഹത്തെ പാലുകൊടുത്തുവളര്‍ത്തി; മുപ്പത്തിമൂന്നുകാരന് ദാരുണാന്ത്യം

സിംഹത്തെ വെടിവെച്ച് കൊന്നശേഷമാണ് മിഷാലിന്റെ മൃതദേഹം കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്. 

സമകാലിക മലയാളം ഡെസ്ക്

സിംഹത്തെ പാലൂട്ടി വളര്‍ത്തിയ മുപ്പത്തിമൂന്ന്കാരന് അവസാനം ദാരുണാന്ത്യം. കിഴക്കന്‍ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മിഷാല്‍ പ്രസേക് എന്ന യുവാവാണ് സിംഹക്കൂട്ടില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സിംഹത്തെ വെടിവെച്ച് കൊന്നശേഷമാണ് മിഷാലിന്റെ മൃതദേഹം കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്. 

പ്രസേകിന്റെ പിതാവാണ് മൃതദേഹം കണ്ടത്. അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു കൂട്. ഒന്‍പതുവയസുള്ള ആണ്‍ സിംഹത്തെയും ബ്രീഡിംഗിനായി മറ്റൊരു പെണ്‍ സിംഹത്തെയുമാണ് യുവാവ് വീടിന് പുറകിലെ കൂട്ടില്‍ വളര്‍ത്തിയത്. 

2016ലാണ് പ്രസേക് ആണ്‍ സിംഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. പെണ്‍സിംഹത്തെ കഴിഞ്ഞവര്‍ഷവും. വീടിന് പുറകുഭാഗത്ത് പ്രത്യേകം കൂടുണ്ടാക്കി അവിടെ വളര്‍ത്തുകയായിരുന്നു. കൂട് നിര്‍മ്മാണത്തിന് അതോറിറ്റി അനുമതി നിഷേധിച്ചിരുന്നു. അനധികൃതമായി ബ്രീഡിംഗ് നടത്തിയതിന് പിഴയും ഈടാക്കിയിരുന്നു. തന്റെ പുരയിടത്തില്‍ ആരെയും കയറാന്‍ അനുവദിക്കില്ലെന്ന് മിഷാല്‍ നിലപാടെടുത്തതോടെ അധികൃതരുമായി വഴക്കിടല്‍ പതിവായിരുന്നു. 

മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ബദല്‍ സംവിധാനങ്ങളില്ലാത്തതും മൃഗങ്ങള്‍ക്കെതിരെ ക്രൂരതകാട്ടിയതിന് തെളിവില്ലാത്തതിനാലും സിംഹത്തെ ബലംപ്രയോഗിച്ച് പുറത്തിറക്കാനും അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.കഴിഞ്ഞ വേനല്‍ക്കാലത്ത് പെണ്‍ സിംഹവുമായി കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രികന് പരിക്കേറ്റതോടെ മിഷാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതിയ സംഭവത്തോടെ നീണ്ടകാലത്തെ തലവേദന അവസാനിച്ചുവെന്ന് ഡെച്ചോവ് മേയര്‍ തോമസ് കോകോറെക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

SCROLL FOR NEXT