World

വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

സമകാലിക മലയാളം ഡെസ്ക്

ന്ദ്രയാന്‍ രണ്ടിന്റെ ചാന്ദ്ര പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാവാമെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കാര്യങ്ങള്‍ക്കു വ്യക്തത വരുമെന്നാണ് കരുതുന്നത്. 

വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിലെ പിഴവാണ് പ്രവര്‍ത്തനം തകരാറാകാന്‍ ഇടവച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഉദ്ദേശിച്ച സൈറ്റില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് വിക്രം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ലാന്‍ഡിങ് ഏരിയ ചിത്രീകരിക്കുമ്പോള്‍ സന്ധ്യയായിയിരുന്നു, ഇതിനാല്‍ വലിയ നിഴലുകള്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാന്‍ഡര്‍ നിഴലില്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ എല്‍ആര്‍ഒ സൈറ്റിലൂടെ കടന്നുപോകുമ്പോള്‍ ലാന്‍ഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ വെളിച്ചം അനുകൂലമായിരിക്കുമെന്ന് നാസ വക്താവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT