World

വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

വിക്രം ഇടിച്ചിറങ്ങിയതു തന്നെ? ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു 

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രയാന്‍ രണ്ടിന്റെ ചാന്ദ്ര പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ കാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാവാമെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വൈകാതെ പുറത്തുവിടാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ കാര്യങ്ങള്‍ക്കു വ്യക്തത വരുമെന്നാണ് കരുതുന്നത്. 

വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിലെ പിഴവാണ് പ്രവര്‍ത്തനം തകരാറാകാന്‍ ഇടവച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടപ്പെട്ടിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഉദ്ദേശിച്ച സൈറ്റില്‍ നിന്ന് 150 കിലോമീറ്റര്‍ മാറിയാണ് വിക്രം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ലാന്‍ഡിങ് ഏരിയ ചിത്രീകരിക്കുമ്പോള്‍ സന്ധ്യയായിയിരുന്നു, ഇതിനാല്‍ വലിയ നിഴലുകള്‍ ഭൂപ്രദേശത്തിന്റെ ഭൂരിഭാഗവും മൂടി, വിക്രം ലാന്‍ഡര്‍ നിഴലില്‍ മറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഒക്ടോബറില്‍ എല്‍ആര്‍ഒ സൈറ്റിലൂടെ കടന്നുപോകുമ്പോള്‍ ലാന്‍ഡറിനെ കണ്ടെത്താനും ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ വെളിച്ചം അനുകൂലമായിരിക്കുമെന്ന് നാസ വക്താവ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം