World

വിമാനത്തിലിരുന്ന് നല്ല ഉറക്കം, ലാന്‍ഡ് ചെയ്തതും അറിഞ്ഞില്ല; ഉണര്‍ത്താതെ ജീവനക്കാരും സ്ഥലം വിട്ടതോടെ പെട്ടു

കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത ടിഫാനി ആഡംസ് എന്ന യുവതിയാണ് വിമാനത്തില്‍ തനിച്ചായി പോയത്

സമകാലിക മലയാളം ഡെസ്ക്

ഓട്ടവ: ലാന്‍ഡ് ചെയ്തത് അറിയാതെ വിമാനത്തില്‍ ഇരുന്ന് ഉറങ്ങിയ യുവതിയെ വിളിച്ചുണര്‍ത്താതെ സ്ഥലം വിട്ട് ജീവനക്കാര്‍. എയര്‍ കാനഡ വിമാനത്തില്‍ കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത ടിഫാനി ആഡംസ് എന്ന യുവതിയാണ് വിമാനത്തില്‍ തനിച്ചായി പോയത്. 

ടോറന്റോയില്‍ വിമാനമിറങ്ങുമ്പോള്‍ രാത്രിയായിരുന്നു. ബുക്ക് വായിച്ചിരുന്ന ടിഫാനി 90 മിനിറ്റ് നീണ്ട യാത്രയിലെ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഉറക്കത്തിലേക്ക് വീണു. മറ്റ് യാത്രക്കാര്‍ ഇറങ്ങുന്നതൊന്നും അറിയാതെ ടിഫാനി വിമാനത്തിലിരുന്ന് ഉറങ്ങിപ്പോയി. ഇത് ശ്രദ്ധിക്കാതെ പൈലറ്റുമാര്‍ ഉള്‍പ്പെടെ വിളക്കണച്ച് പോയി. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്ന് ടിഫാനി പറയുന്നു. 

കൂരിരുട്ടായതിനാല്‍ ഒന്നും കാണാന്‍ വയ്യാത്ത അവസ്ഥ. എങ്കിലും എങ്ങനെയോ ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. എന്നാല്‍ സംസാരിച്ച് നില്‍ക്കെ ഫോണ്‍ സ്വിച്ച് ഓഫായി. വിമാനത്തിന്റെ എഞ്ചിന്‍ ഓഫായതിനാല്‍ ചാര്‍ജ് ചെയ്യാനും സാധിച്ചില്ലെന്ന് ടിഫാനി പറയുന്നു. കോക്പിറ്റില്‍ നിന്ന് ടോര്‍ച്ച് സംഘടിപ്പിച്ച് വിമാനത്താവള അധികൃതരുടെ ശ്രദ്ധ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഒടുവില്‍ സുഹൃത്ത് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് ടിഫാനിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. സംഭവത്തില്‍ എയര്‍ കാനഡ മാപ്പപേക്ഷിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT