World

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി  ബ്ലാക്ക് മെയ്‌ലിംഗ് ;  പ്രിന്‍സിപ്പല്‍ കുറ്റക്കാരനെന്ന് കോടതി 

പ്രിന്‍സിപ്പലിന്റെ കമ്പ്യൂട്ടറില്‍ നിന്നും 26 ഓളം വീഡിയോകളാണ് പൊലീസ് കണ്ടെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : സ്‌കൂള്‍ കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിംഗ് നടത്തിയ പ്രിന്‍സിപ്പല്‍ കുറ്റക്കാരനെന്ന് കോടതി. പാകിസ്ഥാനിലെ പെഷവാറിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ അതാവുള്ള മര്‍വാതാണ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം നിരവധി കുട്ടികളെയാണ് മര്‍വാത് ലൈംഗികമായി പീഡിപ്പിച്ചത്. 

ഇതിനു പുറമെ, പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സ്‌കൂളിലെ സിസിടിവി ക്യാമറകളിലും മൊബെള്‍ ഫോണിലും ഇയാള്‍ ലൈംഗിക ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. പ്രിന്‍സിപ്പലിന്റെ കമ്പ്യൂട്ടറില്‍ നിന്നും 26 ഓളം വീഡിയോകളാണ് പൊലീസ് കണ്ടെടുത്തത്. കുട്ടികലെ പീഡിപ്പിക്കുന്നതും ദൃശ്യം പകര്‍ത്തുന്നതും ഇയാളുടെ ഹോബിയാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. 

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികല്‍ സംഭവം പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മര്‍വാതിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2017 ജൂലൈ 14 ന് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍വാത് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ പെഷവാര്‍ ഹൈക്കോടതി തള്ളിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്