Opinion

അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാന്‍ പുറത്തെ സായാഹ്നത്തിലേക്കു നടന്നു...

ബാലചന്ദ്രന്‍ ചുള്ളിക്കാട്

"ഈ യന്ത്രം നിർത്തിയാൽ ആ സ്ക്രീനിൽ കാണുന്ന 197 എന്ന അക്കം പൂജ്യത്തിലെത്തും."

യുവഡോക്ടർ വിശദീകരിച്ചു.

വൃദ്ധനായ കവിയുടെ ഉയർന്നുതാഴുന്ന നെഞ്ചിൽ ഭും ഭും ശബ്ദത്തോടെ പ്രവർത്തിക്കുന്ന ആ ഹൃദയരക്ഷായന്ത്രത്തെ സ്തോഭത്തോടെ ഞാൻ നോക്കിനിന്നു. ആ കാഴ്ച കാണാതിരിക്കാൻ ഐ.സി.യു വിനു പുറത്തുനിന്നു വിങ്ങിപ്പൊട്ടുന്ന മകളെയും മകനെയും ഓർത്തു.

ഡോക്ടർ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി.

സ്ക്രീനിലെ അക്കം പൊടുന്നനെ പൂജ്യത്തിലെത്തി.

രംഗം നിശ്ശബ്ദമായി.

ഐ.സി.യു.വിലെ അണുപ്രപഞ്ചം നിശ്ചലമായി.

അര നൂറ്റാണ്ട് മലയാളചലച്ചിത്രലോകത്തെ ഗാനസാന്ദ്രമാക്കിയ ഒരു ഗന്ധർവ്വജീവിതത്തിന് തിരശ്ശീല വീണു.

അടുത്തുള്ള രോഗശയ്യകളിലെ അത്യാസന്നരോഗികൾ ആ സ്തബ്ധശൈത്യത്തിൽ ആണ്ടു പോയി.

അന്ത്യസാക്ഷ്യത്തിന്റെ ക്ഷീണത്തോടെ ഞാൻ പുറത്തെ സായാഹ്നത്തിലേക്കു നടക്കുമ്പോൾ മനസ്സ്

വാർത്ത വായിച്ചു:

" പ്രശസ്ത കവിയും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT