പകൽ മയക്കത്തിൽ - പ്രദീപ് പത്തീലഴികം എഴുതിയ കവിത malayalam poem AI Image
Pen Drive

പകൽ മയക്കത്തിൽ - പ്രദീപ് പത്തീലഴികം എഴുതിയ കവിത

പ്രദീപ് പത്തീലഴികം എഴുതിയ കവിത

Author : പ്രദീപ് പത്തീലഴികം

ന്നലത്തെ

പകൽമയക്കത്തിലെൻ്റെ

പുരവാതിലിലാരോ

മുട്ടി വിളിച്ചു.

വാതിൽ തുറന്നപ്പോൾ

മഞ്ഞ് പുതച്ച ഉദ്യാനത്തിലെ

ഒരു പൂവ്

എൻ്റെ കണ്ണുകളെ

അതിൻ്റെ മൃദു ദലങ്ങളിൽ

കോർത്ത് നിർത്തി!

മിഴിയോരങ്ങളും

കരവല്ലരികളുമിളക്കി,

പരിമളം പരത്തി,

ഒരു ലാസൃനർത്തകിയായ്

അതെൻ്റെ പ്രജ്ഞയെ ഭ്രമിപ്പിച്ചു;

പരാഗങ്ങൾ പാറിച്ച്

എന്നിലജ്ഞാതമേതോ

പുളകങ്ങൾ തീർത്തു,

പിന്നെ ഒന്നല്ലൊരായിരം

ശലഭങ്ങളായ് വന്നെൻ്റെ

മുറ്റത്ത് വർണ്ണമാരി നിറച്ചു.

ആ മഴ കണ്ടു ഞാനാനന്ദ

കുളിരു കൊണ്ടു.

മയക്കം വിട്ടുണർന്നപ്പോളൊരു

പുള്ളിമാൻ കുഞ്ഞ്

എന്നുള്ളത്തിൽ

തുള്ളിക്കളിക്കുന്നു;

മഞ്ഞലിഞ്ഞൊരു സ്ഫടിക

കുഞ്ഞരുവിയുടെ

കളകളം ഒഴുകി വരുന്നു;

ഒരു കുയിലെൻ്റെ ഉള്ളിലെ

ചില്ലയിലിരുന്ന് പാടിയ

തേനൂറും പാട്ടിൻ്റെ പല്ലവിക്ക്

ഏതോ ഒരു കുരുന്നനുപല്ലവി

കേൾക്കുന്നു;

എന്നിലാകെ കുതൂഹലമേറുന്നു.!

എൻ്റെ ഉള്ളിലൊരു

സന്ദേഹമൂറുന്നു!

ഓമലേ..കവിതക്കുരുന്നേ..

എൻ്റെ വാതിലിൽ മുട്ടിയതിന്നലെ

നീയായിരുന്നുവോ?!

malayalam poem, literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT