Sports

100 മീറ്റര്‍ ഓട്ടത്തില്‍ വനിതകള്‍ക്ക് 80 മീറ്ററാണോ? ബൗണ്ടറി ലൈനിന്റെ നീളം കുറച്ചല്ല, വനിതാ ക്രിക്കറ്റ് മാര്‍ക്കറ്റ് ചെയ്യണമെന്ന് ശിഖ പാണ്ഡേ

ചെറിയ പന്ത് ഉപയോഗിക്കുക, പിച്ചിന്റെ നീളം കുറക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉയരുന്നതിലേക്ക് ചൂണ്ടിയാണ് ശിഖ പാണ്ഡേയുടെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമങ്ങളില്‍ മാറ്റം വരുത്തിയല്ല കളിയിലേക്ക് ആരാധകരെ ആകര്‍ഷിക്കേണ്ടതെന്ന് ഇന്ത്യന്‍ പേസര്‍ ശിഖ പാണ്ഡേ. മാര്‍ക്കറ്റ് ചെയ്ത് തന്നെയാണ് വളര്‍ച്ചയും ആരാധക പിന്തുണയും കണ്ടെത്തേണ്ടത് എന്ന് ശിഖ പറഞ്ഞു.

വനിതാ ക്രിക്കറ്റിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിക്കുന്നതിനായി ചെറിയ പന്ത് ഉപയോഗിക്കുക, പിച്ചിന്റെ നീളം കുറക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉയരുന്നതിലേക്ക് ചൂണ്ടിയാണ് ശിഖ പാണ്ഡേയുടെ വാക്കുകള്‍. ഒളിംപിക്‌സിലെ 100 മീറ്റര്‍ വനിതകളുടെ ഓട്ടത്തില്‍, പുരുഷ വിഭാഗം 100 മീറ്ററില്‍ ഓടുന്ന താരത്തിന്റെ അതേ സമയം കണ്ടെത്താന്‍ വനിതകളുടേത് 80 മിറ്ററായി ചുരുക്കുന്നുണ്ടോ എന്ന് ശിഖ ചോദിച്ചു.

വനിതാ ക്രിക്കറ്റില്‍ പിച്ചിന്റെ നീളം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ സംശയത്തോടെ കാണേണ്ടതാണ്. പന്തിന്റെ വലിപ്പം കുറക്കാനുള്ള ഇയാന്‍ സ്മിത്തിന്റെ നിര്‍ദേശം അംഗീകരിക്കാം. എന്നാല്‍ ഭാരം അതേപോലെ തന്നെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ അതും അംഗീകരിക്കാന്‍ പറ്റുകയുള്ളു.

ഇത് ബൗളര്‍മാര്‍ക്ക് പന്തില്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കും. സ്പിന്നര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുകയും ചെയ്യും. ബിഗ് ഹിറ്റ് കളിക്കുമ്പോള്‍ പന്ത് കൂടുതല്‍ ദൂരത്തേക്ക് പോവുകയും ചെയ്യും. വനിതാ ക്രിക്കറ്റില്‍ ബൗണ്ടറി ലൈനിലേക്കുള്ള നീളം കുറക്കേണ്ട ആവശ്യമില്ലെന്നും, ബൗണ്ടറി ലൈന്‍ തൊടുന്ന വിധം പ്രാപ്തരാണ് ക്രിക്കറ്റ് താരങ്ങളെന്നും ശിഖ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT