ഫോട്ടോ: ട്വിറ്റർ 
Sports

103,100,181,78; ബാറ്റിങ് ശരാശരി 94; രഞ്ജി ട്രോഫി ഫൈനലിലും റണ്‍വേട്ട തുടര്‍ന്ന് യശസ്വി ജയ്‌സ്വാള്‍ 

ക്വാര്‍ട്ടറിലും സെമിയിലും റണ്‍വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്‍ധ ശതകം പിന്നിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍ സ്‌കോര്‍ ഉയര്‍ത്തി മുംബൈ. ഇവിടെ അര്‍ധ ശതകത്തോടെ ഒരിക്കല്‍ കൂടി ടീമിന് തുണയായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ക്വാര്‍ട്ടറിലും സെമിയിലും റണ്‍വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്‍ധ ശതകം പിന്നിട്ടു. 

103,100,181,78 എന്നിങ്ങനെയാണ് രഞ്ജിയിലെ കഴിഞ്ഞ നാല് ഇന്നിങ്‌സിലായി യശസ്വിയുടെ സ്‌കോര്‍. ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിന് എതിരെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി. പിന്നാലെ ഉത്തര്‍പ്രദേശിന് എതിരെ സെമിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി. ഇപ്പോള്‍ ഫൈനലില്‍ മധ്യപ്രദേശിന് എതിരെ പുറത്തായത് 78 റണ്‍സിലും. 

രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ 99.4 ആണ് യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ രഞ്ജിയില്‍ തുടരെ നാല് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്താനാവാതെയാണ് ഫൈനലിലെ ഒന്നാം ഇന്നിങ്‌സില്‍ യശസ്വി വീണത്. 

ഫൈനലിന്റെ ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് മുംബൈ. പൃഥ്വി ഷാ 47 റണ്‍സ് എടുത്ത് പുറത്തായി. വലിയ കൂട്ടുകെട്ടുകള്‍ക്ക് അനുവദിക്കാതെ മുംബൈ ബാറ്റേഴ്‌സിനെ മടക്കുകയാണ് മധ്യപ്രദേശിന്റെ ലക്ഷ്യം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT