വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം 
Sports

കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ടത് 16 കോടിയുടെ മരുന്ന്; സഹായത്തിനെത്തി കോഹ് ലിയും അനുഷ്കയും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയോളമാണ് കോഹ്ലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാംപെയ്നിലൂടെ സമാഹരിച്ചത്. അതിന് പിന്നാലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്. 

അയാൻഷ് ​ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടി രൂപയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. 16 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കൾ കോഹ് ലിക്കും അനുഷ്കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി. 

ഒരു സിക്സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തിൽ ജയിക്കാൻ നിങ്ങൾ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സേവ് അയാൻഷ് ​ഗുപ്ത എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടും 16 കോടി രൂപ സമാഹരിക്കാൻ സാധിച്ചതായി അറിയിച്ചു. എന്നാൽ എത്ര രൂപയാണ് ഇതിലേക്ക് കോഹ് ലിയും അനുഷ്കയും നൽകിയത് എന്ന് പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT