വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം 
Sports

കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ടത് 16 കോടിയുടെ മരുന്ന്; സഹായത്തിനെത്തി കോഹ് ലിയും അനുഷ്കയും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയോളമാണ് കോഹ്ലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാംപെയ്നിലൂടെ സമാഹരിച്ചത്. അതിന് പിന്നാലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്. 

അയാൻഷ് ​ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടി രൂപയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. 16 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കൾ കോഹ് ലിക്കും അനുഷ്കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി. 

ഒരു സിക്സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തിൽ ജയിക്കാൻ നിങ്ങൾ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സേവ് അയാൻഷ് ​ഗുപ്ത എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടും 16 കോടി രൂപ സമാഹരിക്കാൻ സാധിച്ചതായി അറിയിച്ചു. എന്നാൽ എത്ര രൂപയാണ് ഇതിലേക്ക് കോഹ് ലിയും അനുഷ്കയും നൽകിയത് എന്ന് പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?