വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം 
Sports

കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ടത് 16 കോടിയുടെ മരുന്ന്; സഹായത്തിനെത്തി കോഹ് ലിയും അനുഷ്കയും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയോളമാണ് കോഹ്ലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാംപെയ്നിലൂടെ സമാഹരിച്ചത്. അതിന് പിന്നാലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്. 

അയാൻഷ് ​ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടി രൂപയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. 16 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കൾ കോഹ് ലിക്കും അനുഷ്കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി. 

ഒരു സിക്സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തിൽ ജയിക്കാൻ നിങ്ങൾ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സേവ് അയാൻഷ് ​ഗുപ്ത എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടും 16 കോടി രൂപ സമാഹരിക്കാൻ സാധിച്ചതായി അറിയിച്ചു. എന്നാൽ എത്ര രൂപയാണ് ഇതിലേക്ക് കോഹ് ലിയും അനുഷ്കയും നൽകിയത് എന്ന് പുറത്തുവിട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT