ഫോട്ടോ: ട്വിറ്റർ 
Sports

ക്രിക്കറ്റ് സ്വപ്‌നം കണ്ട് അഫ്ഗാനില്‍ നിന്ന് പലായനം, 18കാരന്‍ ലണ്ടനിലെ ഗ്രൗണ്ടില്‍ കുത്തേറ്റ് മരിച്ചു

ക്രിക്കറ്റ് സ്വപ്‌നം കണ്ട് അഫ്ഗാനിസ്ഥാനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ 18കാരൻ ഗ്രൗണ്ടിൽ കുത്തേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് സ്വപ്‌നം കണ്ട് അഫ്ഗാനിസ്ഥാനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ 18കാരൻ ഗ്രൗണ്ടിൽ കുത്തേറ്റ് മരിച്ചു. ഹസ്‌റത്ത് വാലി എന്ന അഫ്ഗാൻ അഭയാർഥിയാണ് കൊല്ലപ്പെട്ടത്. റഗ്ബി മൈതാനത്ത് വെച്ച് നിസാര കാര്യത്തിന് ഹസ്‌റത്തിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

ഹസ്‌റത്തിന്റെ മരണത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് തന്നെ കുത്തിയത് എന്നാണ് അവസാന നിമിഷങ്ങളിൽ ഹസ്‌റത്ത് സുഹൃത്തുക്കളോട് ചോദിച്ചത്. ഹസ്‌റത്തിന്റെ അധ്യാപകൻ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം
 

12ാം വയസിലാണ് ഹസ്‌റത്ത് തന്റെ ഇരട്ട സഹോദരനൊപ്പം അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നത്. തുർക്കിയും ബൾഗേറിയയും പിന്നിട്ട് വിയന്നയിൽ എത്തുകയായിരുന്നു. ക്രിക്കറ്റ് സ്വപ്‌നവുമായി ഇവർ 2017ൽ ലണ്ടനിലേക്ക് എത്തി. നോട്ടിങ് ഹില്ലിലാണ് ഇവർ കഴിഞ്ഞിരുന്നത്. 

ഹസ്‌റത്ത് ആക്രമിക്കപ്പെട്ട സ്ഥാനത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വലിയ സ്വപ്‌നങ്ങളുമായി ജീവിച്ചിരുന്ന ഒരു വിദ്യാർഥിയുടെ ജീവനാണ് നഷ്ടമായത്. ലണ്ടനിൽ 2021ൽ കൊല്ലപ്പെടുന്ന 25ാമത്തെ കൗമാരക്കാരനാണ് ഹസ്‌റത്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

SCROLL FOR NEXT