Sports

19 വൈഡ്, രണ്ട് നോബോള്‍, നല്‍കിയത് 33 എക്‌സ്ട്രാ റണ്‍സ്; ഇന്ത്യയെ തോല്‍പ്പിച്ചത് സമ്മര്‍ദം 

ഇത്രയും ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ എക്‌സ്ട്രാ റണ്‍സുകള്‍ അനുവദിക്കാതിരിക്കുക എന്നതില്‍  ഇന്ത്യന്‍ ടീം പരാജയപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

പൊച്ചഫ്ട്രൂം: ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ എത്തിപ്പിടിക്കേണ്ട സുരക്ഷിതമായ ടോട്ടല്‍ എന്നത് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് കണ്ടെത്താനായില്ല. ഈ കുറവ് ബൗളിങ്ങിലെ അച്ചടക്കത്തിലൂടെ മറികടക്കുക എന്നതും ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല. 17 വൈഡ് ബോളുകളും, രണ്ട് നോബോളുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വന്നത്. 

33 എക്‌സ്ട്രാസ് ആണ് കളിയില്‍ ബംഗ്ലാദേശിന് ലഭിച്ചത്. ഇത്രയും ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ എക്‌സ്ട്രാ റണ്‍സുകള്‍ അനുവദിക്കാതിരിക്കുക എന്നതില്‍  ഇന്ത്യന്‍ ടീം പരാജയപ്പെട്ടു. ഇന്ത്യയുടെ മുന്‍ നിര ബൗളര്‍മാരായ കാര്‍ത്തിക് ത്യാഗിയും, ആകാശ് സിംഗും അഞ്ച് വൈഡുകള്‍ വീതമാണ് എറിഞ്ഞത്. സുഷാന്ത് മിശ്ര നാല് വൈഡുകള്‍ എറിഞ്ഞപ്പോള്‍ 4.1 ഓവര്‍ മാത്രം എറിഞ്ഞ അഥര്‍വ അങ്കോല്‍്ക്കറും എറിഞ്ഞു അഞ്ച് വൈഡുകള്‍. 

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് സമ്മര്‍ദത്തിലാക്കി നില്‍ക്കുമ്പോള്‍ പോലും ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് വൈഡുകള്‍ വന്നു. മൂന്ന് വൈഡുകളാണ് ആകാശ് സിംഗ് തന്റെ ഒരോവറില്‍ എറിഞ്ഞത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയില്‍ നിന്ന് നാല് വിക്കറ്റിന് 65 റണ്‍സ് എന്നതിലേക്ക് ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ കിരീട പ്രതീക്ഷയിലേക്കെത്തിയെങ്കിലും സമ്മര്‍ദത്തിനപ്പുറം കടന്ന് കളിക്കാന്‍ ഇന്ത്യക്കായില്ല. 

പൊച്ചെഫ്ട്രൂമില്‍ ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലെ പിഴച്ചിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയില്‍ നിന്ന് 177 റണ്‍സിന് ഇന്ത്യയെ പുറത്താക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കായി. നാല് റണ്‍സിനിടയില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് വീണത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്