Sports

2015 ലോകകപ്പില്‍ ഭര്‍ത്താവ്, 2020ല്‍ ഭാര്യ; 10,000 കിലീമീറ്ററോളം താണ്ടിയുള്ള സ്റ്റാര്‍ക്കിന്റെ വരവ് വെറുതെയായില്ല

2015  ലോകകപ്പ് ഫൈനലില്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത യോര്‍ക്കറാണ് കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം കളിക്കാതെ ഫൈനലില്‍ തന്നെ പിന്തുണക്കാന്‍ മെല്‍ബണിലേക്ക് പറന്നെത്തിയ ഭര്‍ത്താവിനെ എലിസ ഹീലി നിരാശനാക്കിയില്ല. ക്രിക്കറ്റ് ലോകം എന്നും ഓര്‍മയില്‍ വെക്കുന്ന ഇന്നിങ്‌സുമായി തച്ചുതകര്‍ത്ത് ഹീലി നിറഞ്ഞാടിയപ്പോള്‍ 2015 ലോകകപ്പ് ഫൈനലും ആരാധകരുടെ മനസിലേക്കെത്തി.

2015  ലോകകപ്പ് ഫൈനലില്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത യോര്‍ക്കറാണ് കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തത്. എട്ട് ഓവറില്‍ അന്ന് സ്റ്റാര്‍ക് വഴങ്ങിയത് 20 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്ക് തിളങ്ങിയ കളിയില്‍ 183 റണ്‍സിന് കിവീസിന് ഓസീസ് പുറത്താക്കുകയും ലോക കിരീടം അഞ്ചാം വട്ടം ഉയര്‍ത്തുകയും ചെയ്തു.

39 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഹീലി തകര്‍ത്തു കളിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഹീലി വരാന്‍ പോവുന്ന വെടിക്കെട്ടിന്റെ സൂചന നല്‍കിയിരുന്നു.

ട്വന്റി20 ലോകകപ്പിലെ അതിവേഗത്തിലെ രണ്ടാമത്തെ വേഗേമേറിയ അര്‍ധ ശതകവും ഹീലി ഇവിടെ സ്വന്തമാക്കി. 30 പന്തില്‍ നിന്നാണ് ഹീലി 50 റണ്‍സ് കണ്ടെത്തിയത്. ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഹീലിയുടെ പേരിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'വെള്ളാപ്പള്ളി ശീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

SCROLL FOR NEXT