Sports

2015 ലോകകപ്പില്‍ ഭര്‍ത്താവ്, 2020ല്‍ ഭാര്യ; 10,000 കിലീമീറ്ററോളം താണ്ടിയുള്ള സ്റ്റാര്‍ക്കിന്റെ വരവ് വെറുതെയായില്ല

2015  ലോകകപ്പ് ഫൈനലില്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത യോര്‍ക്കറാണ് കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം കളിക്കാതെ ഫൈനലില്‍ തന്നെ പിന്തുണക്കാന്‍ മെല്‍ബണിലേക്ക് പറന്നെത്തിയ ഭര്‍ത്താവിനെ എലിസ ഹീലി നിരാശനാക്കിയില്ല. ക്രിക്കറ്റ് ലോകം എന്നും ഓര്‍മയില്‍ വെക്കുന്ന ഇന്നിങ്‌സുമായി തച്ചുതകര്‍ത്ത് ഹീലി നിറഞ്ഞാടിയപ്പോള്‍ 2015 ലോകകപ്പ് ഫൈനലും ആരാധകരുടെ മനസിലേക്കെത്തി.

2015  ലോകകപ്പ് ഫൈനലില്‍ കിവീസ് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റെടുത്ത യോര്‍ക്കറാണ് കളിയില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടിക്കൊടുത്തത്. എട്ട് ഓവറില്‍ അന്ന് സ്റ്റാര്‍ക് വഴങ്ങിയത് 20 റണ്‍സ് മാത്രം. രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്ക് തിളങ്ങിയ കളിയില്‍ 183 റണ്‍സിന് കിവീസിന് ഓസീസ് പുറത്താക്കുകയും ലോക കിരീടം അഞ്ചാം വട്ടം ഉയര്‍ത്തുകയും ചെയ്തു.

39 പന്തില്‍ നിന്ന് ഏഴ് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഹീലി തകര്‍ത്തു കളിച്ചത്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ഹീലി വരാന്‍ പോവുന്ന വെടിക്കെട്ടിന്റെ സൂചന നല്‍കിയിരുന്നു.

ട്വന്റി20 ലോകകപ്പിലെ അതിവേഗത്തിലെ രണ്ടാമത്തെ വേഗേമേറിയ അര്‍ധ ശതകവും ഹീലി ഇവിടെ സ്വന്തമാക്കി. 30 പന്തില്‍ നിന്നാണ് ഹീലി 50 റണ്‍സ് കണ്ടെത്തിയത്. ട്വന്റി20 ലോകകപ്പിലെ അതിവേഗ അര്‍ധ ശതകങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും ഹീലിയുടെ പേരിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT