ഫോട്ടോ: ട്വിറ്റർ 
Sports

'27 കളിക്കാരെ ഇതുവരെ ഉപയോഗിച്ചു'; ഇനിയും പരീക്ഷണം തുടരുമെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ട്വന്റി20ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കൂടുതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന ട്വന്റി20ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ കൂടുതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. രണ്ടാം ട്വന്റി20 ജയിച്ച് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇത് വ്യക്തമാക്കുന്ന പ്രതികരണമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് വന്നത്. 

ബാറ്റിങ് വിഭാഗത്തില്‍ നമുക്ക് കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. നമ്മള്‍ അവര്‍ക്ക് അവസരം നല്‍കിക്കൊണ്ടിരിക്കും. അത് പ്രയോജനപ്പെടുത്തുക എന്നത് അവരുടെ കൈകളിലിരിക്കുന്ന കാര്യമാണ്. എത്ര നന്നായി കളിക്കാം എന്നാണ് സഞ്ജു അവിടെ കാണിച്ചുതന്നത്. ലഭിച്ച അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലാണ് എല്ലാം, രോഹിത് പറയുന്നു. 

ഒരുപാട് പേര്‍ അരികില്‍ കാത്തിരിക്കുന്നുണ്ട്. അവരുടെ സമയവുമെത്തും. കുറച്ച് നാളായി ടീമിന്റെ ഭാഗമാവുന്ന കളിക്കാരിലേക്കാണ് ഇപ്പോള്‍ നമ്മള്‍ ശ്രദ്ധ കൊടുക്കുന്നു. നമ്മള്‍ ഇതുവരെ 27 കളിക്കാരെ ഉപയോഗിച്ചു. ഇനിയും കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തും. അവസരം ലഭിച്ചിട്ടില്ലാത്ത കളിക്കാരുണ്ട്. ചിലര്‍ക്ക് ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. എല്ലാവരേയും നോക്കുമെന്നും രോഹിത് വ്യക്തമാക്കുന്നു. 

അവസാന ട്വന്റി20യില്‍ ഇഷാന്‍ കിഷന് പകരം ഋതുരാജിന് അവസരം ലഭിച്ചേക്കും. ബൗളിങ്ങില്‍ ആവേശ് ഖാനും ടീമിലേക്ക് എത്താന്‍ സാധ്യതയുണ്ട്. സഞ്ജു സാംസണ്‍ മൂന്നാം മത്സരത്തിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT