ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍ 
Sports

സീസണിലെ 5ാം സെഞ്ചുറി; സസെക്‌സിന്റെ ക്യാപ്റ്റനായത് ആഘോഷിച്ച് ചേതേശ്വര്‍ പൂജാര 

സസക്‌സിന് വേണ്ടി 5 മത്സരങ്ങളാണ് കളിച്ചത്. നാല് സെഞ്ചുറിയും ഒരു ഇരട്ട ശതകവും ഉള്‍പ്പെടെ 720 റണ്‍സ് നേടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സസെക്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി നിറഞ്ഞ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കൗണ്ടി സീസണിലെ പൂജാരയുടെ അഞ്ചാമത്തെ സെഞ്ചുറിയാണ് ഇത്. 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനായി വരുന്നതിന് മുന്‍പ് പൂജാര സസക്‌സിന് വേണ്ടി 5 മത്സരങ്ങളാണ് കളിച്ചത്. നാല് സെഞ്ചുറിയും ഒരു ഇരട്ട ശതകവും ഉള്‍പ്പെടെ 720 റണ്‍സ് നേടി. അഞ്ചാം സെഞ്ചുറി കൂടി ഇപ്പോള്‍ പിന്നിട്ടതോടെ പൂജാരയുടെ റണ്‍വേട്ട 881ലേക്ക് എത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ വീണ്ടും സസക്‌സിലേക്ക് എത്തിയ പൂജാരക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം ലഭിച്ചു. മിഡിലെക്‌സിനെതിരായ മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ അല്‍സോപ്പും പൂജാരയും ചേര്‍ന്ന് 219 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 115 റണ്‍സോടെ പൂജാര പുറത്താവാതെ നില്‍ക്കുന്നു. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ഇറങ്ങിയ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാത്തതും സ്‌ട്രൈക്ക് റേറ്റിലെ തിരിച്ചടിയും മൂലം വിമര്‍ശനം ശക്തമായതോടെയാണ് പൂജാരയ്ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നാലെ ഡൊമസ്റ്റിക് ക്രിക്കറ്റിലും കൗണ്ടിയിലും കളിച്ച് പൂജാര ഫോം വീണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT