ഷഫലി വര്‍മ/ഫയല്‍ ചിത്രം 
Sports

30 പന്തില്‍ 60 റണ്‍സ്; ഏകദിന ടീമിലെ തഴയല്‍ പ്രചോദനമായതായി ഷഫലി വര്‍മ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ഷഫലി നേടിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചതിന് പിന്നാലെ തകര്‍ത്തടിച്ച് ഇന്ത്യയുടെ ഷഫലി വര്‍മ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 30 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ഷഫലി നേടിയത്. ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് തനിക്ക് പ്രചോദനമായത് എന്ന് ഷഫലി പറയുന്നു. 

ഏകദിന ടീമിലേക്ക് എന്നെ തെരഞ്ഞെടുക്കാതെ വന്നപ്പോള്‍ എനിക്ക് എവിടെയോ എന്തോ കുറവുണ്ടെന്ന് എനിക്ക് തോന്നി. പക്ഷേ അതിനെ കുറിച്ച് ഞാന്‍ ക്യാപ്റ്റനോടോ, കോച്ചിനോടോ ചോദിച്ചില്ല. കാരണം എന്റെ പേര് അവിടെയില്ലെങ്കില്‍ അത് എനിക്കുള്ള പോരായ്മ കൊണ്ടാവും, ഷഫലി പറഞ്ഞു. 

അതോടെ എന്റെ ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചു. ഏകദിന ടീമിലേക്ക് സെലക്ഷന്‍ നേടുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. ഏകദിന ടീമില്‍ ഇടം ലഭിക്കാതിരുന്നത് എനിക്ക് പ്രചോദനമാണ്. അവിടേക്കെത്താന്‍ കൂടുതല്‍ മികവ് കാണിക്കുകയാണ് ലക്ഷ്യം. അതെന്നെ ഒരുപാട് നിരാശപ്പെടുത്തുന്നില്ല. പ്രചോദനം നല്‍കുന്ന ഘടകമായാണ് ഞാന്‍ അതിനെ എടുക്കുന്നത്, ഷഫലി പറഞ്ഞു.

ഏകദിന ടീമില്‍ ഏത് ബാറ്റിങ് പൊസിഷനില്‍ അവസരം ലഭിച്ചാലും കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിക്കുകയെന്നും ഷഫലി പറഞ്ഞു. ഷഫലിയുടെ മികവില്‍ മൂന്നാം ടി20യില്‍ ഇന്ത്യ 9 വിക്കറ്റിന്റെ വിജയം നേടി. സൗത്ത് ആഫ്രിക്കയെ 112ല്‍ ഒതുക്കിയ ഇന്ത്യ 11 ഓവറില്‍ ജയം കണ്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

SCROLL FOR NEXT