ഫോട്ടോ: എഎഫ്പി 
Sports

ആദ്യ 14 ദിവസം എത്തിയത് 765,000 പേര്‍, ഖത്തറിന്റെ പ്രതീക്ഷകള്‍ക്കൊപ്പമെത്താതെ കണക്കുകള്‍

ലോകകപ്പ് ആരംഭിച്ച രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയത് 765,000 കാണികള്‍. 12 ലക്ഷം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നത്

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോകകപ്പ് ആരംഭിച്ച രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയത് 765,000 കാണികള്‍. 12 ലക്ഷം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നത്. അടുത്ത 10 ദിവസത്തില്‍ വലിയ വര്‍ധന സന്ദര്‍ശകരുടെ എണ്ണത്തില്‍ വരാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. 

ലോകകപ്പിന്റെ ഭാഗമായി ആദ്യ രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയ ഈ 765,000 ആളുകളില്‍ പകുതിയും പ്രീക്വാര്‍ട്ടര്‍ കഴിഞ്ഞതോടെ ഖത്തര്‍ വിട്ടതായാണ് കണക്ക്. നവംബര്‍ 24 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനത്തോട് അടുക്കുന്ന സമയമായിരുന്നു ഇത്. 

മൊറോക്കന്‍ ആരാധകര്‍ കൂടുതലായി ഖത്തറിലേക്ക് എത്തുന്നു

ആദ്യ 52 മത്സരങ്ങള്‍ കണ്ടത് 2.65 മില്യണ്‍ ആളുകളാണ്. സ്‌പെയ്‌നിന് എതിരായ ജയത്തിന് പിന്നാലെ മൊറോക്കന്‍ ആരാധകര്‍ കൂടുതലായി ഇപ്പോള്‍ ഖത്തറിലേക്ക് എത്തുന്നു. മാച്ച് ടിക്കറ്റ് ഇല്ലാതെ ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഖത്തറിലേക്ക് എത്തണം എങ്കില്‍ ഹയ്യാ കാര്‍ഡ് വേണം എന്ന നിബന്ധനയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ഖത്തര്‍ ഇളവ് നല്‍കിയിട്ടുണ്ട്. 

ടിക്കറ്റ്, താമസ സൗകര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലോകകപ്പായി ഖത്തറിലേത് മാറി. സ്റ്റേഡിയങ്ങളില്‍ മദ്യവില്‍പ്പന വിലക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT