ഹസ്‌റത്തുല്ല സസായി എക്സ്
Sports

അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായിയുടെ 2 വയസുള്ള മകള്‍ മരിച്ചു, ആശ്വസിപ്പിച്ച് ക്രിക്കറ്റ് ലോകം

സഹ താരം കരിം ജാനറ്റാണ് ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഹസ്‌റത്തുല്ല സസായിയുടെ മകള്‍ മരിച്ചു. 2 വയസുകാരിയുടെ മരണം സംബന്ധിച്ചു മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സഹ താരം കരിം ജാനറ്റാണ് ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്. ക്രിക്കറ്റ് ലോകം മുഴുവന്‍ താരത്തിനു പിന്തുണയുമായി രംഗത്തെത്തി. ഈ വിഷമ ഘട്ടത്തെ അതിജീവിക്കാന്‍ താരത്തിനും കുടുംബത്തിനു സാധിക്കട്ടെയെന്നു സഹ താരങ്ങളടക്കം അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

'എന്റെ അടുത്ത സുഹൃത്തും സഹോദരനുമായ ഹസ്‌റത്തുല്ല സസായിക്ക് മകളെ നഷ്ടപ്പെട്ട വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമുണ്ട്. വലിയ നഷ്ടത്തിലൂടെ അവര്‍ കടന്നുപോകുമ്പോള്‍ ദയവായി അവരെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക. ഹസ്‌റത്തുല്ല സസായിക്കും കുടുംബത്തിനും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു'- കരിം ജാനറ്റ് കുറിച്ചു.

ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ താരം അഫ്ഗാന്‍ ടീമില്‍ കളിച്ചിരുന്നില്ല. 2016ലാണ് താരം അഫ്ഗാനായി അരങ്ങേറിയത്. ടീമിനായി 16 ഏകദിനങ്ങളും 45 ടി20 മത്സരങ്ങളും കളിച്ചു. അഫ്ഗാനായി ടി20യില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ നേടിയ താരമാണ് അസ്‌റത്തുല്ല. അയര്‍ലന്‍ഡിനെതിരെ താരം 62 പന്തില്‍ 162 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷം ഇതുവരെയായി 26കാരന്‍ അഫ്ഗാനായി കളിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT