ഏഷ്യകപ്പില്‍ ഇന്ത്യാ - പാക് ഫൈനല്‍ 
Sports

ബംഗ്ലാദേശിനെ തകര്‍ത്തു; ഏഷ്യകപ്പില്‍ ഇന്ത്യാ - പാക് ഫൈനല്‍; ഇതാദ്യം

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ മുന്നേറിയത്.

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ഞായറാഴ്ച ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ മുന്നേറിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ- പാക് ഫൈനലാണ്.

നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ബംഗ്ലാദേശ് ഒമ്പതിന് 124ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുമായി പേസര്‍ ഷഹീന്‍ അഫ്രീദി പാകിസ്ഥാന്റെ വിജയശില്‍പ്പിയായി. ബാറ്റിങ്ങിന് ഇറങ്ങി രണ്ട് സിക്‌സര്‍ ഉള്‍പ്പടെ പതിമൂന്ന് പന്തില്‍ 19 റണ്ണും നേടിയിരുന്നു. ഹാരിസ് റൗഫും മൂന്ന് വിക്കറ്റെടുത്തു.

സയീം അയൂബ് രണ്ടെണ്ണം നേടി തുടക്കം തകര്‍ന്ന പാകിസ്ഥാനെ വാലറ്റമാണ് രക്ഷിച്ചത്. 49 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ടീമിന് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് (31) മുഹമ്മദ് നവാസ് (25) എന്നിവര്‍ ഭേദപ്പെട്ട സ്‌കോര്‍ ഒരുക്കി. മുന്‍നിര ബാറ്റര്‍മാര്‍ മങ്ങി. ഫര്‍ഹാന്‍ (4) ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ (19) എന്നിവര്‍ക്ക് വേഗത്തില്‍ റണ്‍ അടിക്കാനായില്ല.

പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലം സൂപ്പര്‍ ഫോറിലും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു.

Asia Cup 2025: Pakistan Beat Bangladesh To Set Up Final With India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും

SCROLL FOR NEXT