ചിത്രം: പിടിഐ 
Sports

വനിതകള്‍, പിന്നാലെ പുരുഷന്‍മാര്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വാധിപത്യം; സുവര്‍ണ നേട്ടം

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. വനിതകള്‍ക്ക് പിന്നാലെ പുരുഷ ക്രിക്കറ്റിലും ഇന്ത്യക്ക് സ്വര്‍ണം. അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇതോടെ ഉയര്‍ന്ന സീഡിങ് അടിസ്ഥാനമാക്കി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചു. അഫ്ഗാനിസ്ഥാനു വെള്ളി നേട്ടം. ബംഗ്ലാദേശിനാണ് വെങ്കലം. 

18.2 ഓവറില്‍ കളി എത്തിയപ്പോഴാണ് മഴ തടസപ്പെടുത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍.

ടോസ് നേടി ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് അവര്‍ പൊരുതിയത്. 

43 പന്തില്‍ 49 റണ്‍സുമായി ഷഹിദുല്ല പുറത്താകാതെ നില്‍ക്കുന്നു. 27 റണ്‍സുമായി ക്യാപ്റ്റന്‍ ഗുല്‍ബദിന്‍ നയിബും ക്രീസില്‍. 

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ശിവം ഡുബെ, ഷഹ്ബാസ് അഹമദ്, രവി ബിഷേണോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഗെയിംസില്‍ ഇന്ത്യയുടെ 27ാം സ്വര്‍ണ നേട്ടമാണിത്. ആകെ മെഡല്‍ നേട്ടം 102ല്‍ എത്തി. 35 വെള്ളി, 40 വെങ്കലം നേട്ടങ്ങളും അക്കൗണ്ടില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

SCROLL FOR NEXT