സിഡ്‌നിയില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്/ഫോട്ടോ: എപി 
Sports

ഓസ്‌ട്രേലിയ 338ന് ഓള്‍ഔട്ട്; നാല് വിക്കറ്റും, ഒരു റണ്‍ഔട്ടുമായി നിറഞ്ഞ് രവീന്ദ്ര ജഡേജ

സെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 338 റണ്‍സിന് ഓള്‍ഔട്ട്. സെഞ്ചുറി പിന്നിട്ട നിന്ന സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ റണ്‍ഔട്ട് ആക്കിയതോടെയാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണത്. 

സിംഗിളെടുത്തതിന് പിന്നാലെ രണ്ടാമത്തെ റണ്ണിനായി ഓടിയതോടെയാണ് സ്മിത്ത് റണ്‍ഔട്ടിന് വഴിയൊരുക്കിയത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ സ്മിത്ത് മൂന്നാം ടെസ്റ്റില്‍ 226 പന്തില്‍ നിന്ന് 16 ഫോറിന്റെ അകമ്പടിയോടെ 131 റണ്‍സ് എടുത്താണ് ഫോമിലേക്ക് തിരികെ എത്തിയത്. 

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറിക്ക് അടുത്തെത്തിയ ലാബുഷെയ്‌നിനെ പുറത്താക്കിയാണ് ഇന്ത്യ കളി തുടങ്ങിയത്. 196 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ലാബുഷെയ്‌നിനെ രവീന്ദ്ര ജഡേജ കുടുക്കുകയായിരുന്നു. ലാബുഷെയ്ന്‍ പുറത്തായതിന് ശേഷം ഒരു ബാറ്റ്‌സ്മാനും പിടിച്ചു നില്‍ക്കാനായില്ല. 

വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് ഓസീസിനെ മാന്യമായ സ്‌കോറില്‍ എത്തിക്കാന്‍ പൊരുതുകയായിരുന്നു. സ്മിത്തിന്റെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണ് ഇത്. ടെസ്റ്റ് സെഞ്ചുറിയില്‍ കോഹ് ലിക്കൊപ്പം എത്താന്‍ ഇതിലൂടെ സ്മിത്തിനായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി. ബൂമ്രയും, നവ്ദീപ് സെയ്‌നിയും രണ്ട് വിക്കറ്റ് വീതവും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും പിഴുതു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

'സഭയിലെ കണക്കല്ല കോടതിയിലെത്തിയപ്പോള്‍, അയ്യപ്പ സംഗമത്തില്‍ നടന്നത് കോടികളുടെ കൊള്ള'

തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 3826 കോടി; 3157.65 കോടിയും ബിജെപിക്ക്

ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം

ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ 'ട്രംപ് കാർഡ്'? (വിഡിയോ)

SCROLL FOR NEXT