ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍; 5.4 ഓവറില്‍ നമീബിയയെ മറികടന്നു എക്‌സ്‌
Sports

ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍; 5.4 ഓവറില്‍ നമീബിയയെ മറികടന്നു

ആഡം സാംപയാണ് എതിരാളികളെ തകര്‍ത്തത്. നാല് ഓവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റുകള്‍ പിഴുതെടുത്തു.

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ കടന്നു. നമീബിയക്ക് എതിരെ ഒന്‍പത് വിക്കറ്റിനാണ് ഓസിസിന്റെ വിജയം. നമീബിയ ഉയര്‍ത്തിയ 73 റണ്‍സ് വെറും 5.4 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ഓസിസ് മറികടന്നു.

ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 20 റണ്‍സ് എടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 17 പന്തില്‍ 34 റണ്‍സും മിച്ചല്‍ മാര്‍ഷ് ഒന്‍പത് പന്തില്‍ നിന്ന് 18 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. എട്ട് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും നേടിയാണ് വാര്‍ണര്‍ കൂടാരം കയറിയത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയെ 17 ഓവറില്‍ 72 റണ്‍സിന് ഓസിസ് ഓള്‍ഔട്ടാക്കി. ടോസ് നേടിയ ഓസിസ് നമീബിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആഡം സാംപയാണ് എതിരാളികളെ തകര്‍ത്തത്. നാല് ഓവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റുകള്‍ പിഴുതെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹേസല്‍വുഡും സ്റ്റോയിന്‍സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അവശേഷിച്ച വിക്കറ്റുകള്‍ കമ്മിന്‍സും എല്ലിസും നേടി. നമീബയ്ക്കായി 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ആണ് ടോപ്‌സ്‌കോറര്‍. ഗെര്‍ഹാഡിനെ കൂടാതെ മൈക്കല്‍ വാന്‍ ലിന്‍ഗെന്‍ മാത്രമാണ് രണ്ടക്കം കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT