ഷായ് ഹോപ്, സ്റ്റീവ് സ്മിത്ത് ട്വിറ്റര്‍
Sports

വിന്‍ഡീസിനെ വീഴ്ത്തി; ഒന്നാം ഏകദിനത്തില്‍ അനായാസ വിജയവുമായി ഓസ്‌ട്രേലിയ

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ അനായാസമായി വിജയിച്ചു. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 48.4 ഓവറില്‍ 231 റണ്‍സിനു എല്ലാവരും പുറത്തായി.

ഓസ്‌ട്രേലിയ 38.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 232 റണ്‍സെടുത്തു വിജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നില്‍.

അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് എന്നിവര്‍ തിളങ്ങി. സ്മിത്തും ഗ്രീനും പുറത്താകാതെ നിന്നു. സ്മിത്ത് 79 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഗ്രീന്‍ 77 റണ്‍സെടുത്തു. ഇംഗ്ലിസ് 43 പന്തില്‍ 65 റണ്‍സ് അടിച്ചു.

ഇംഗ്ലിസിനു പുറമെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് പുറത്തായ മറ്റൊരാള്‍. താരം 4 റണ്‍സുമായി മടങ്ങി.

ടോസ് നേടി ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിങിനു അയക്കുകയായിരുന്നു. 88 റണ്‍സെടുത്ത കെസി കാര്‍ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

മധ്യനിരയില്‍ റോസ്റ്റന്‍ ചെയ്‌സാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 59 റണ്‍സെടുത്തു. ഹെയ്ഡന്‍ വാല്‍ഷ് 20 റണ്‍സെടുത്തു. മറ്റൊരാളും കാര്യമായി തിളങ്ങിയില്ല.

ഓസീസിനായി സേവ്യര്‍ ബാര്‍ട്‌ലെറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒന്‍പത് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മിന്നും ബൗളിങ് പുറത്തെടുത്തത്. സീന്‍ അബ്ബോട്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ആദം സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT