ഹൈദരാബാദ് ആരാധകർ എക്സ്
Sports

ബിയറും മദ്യവും നുണഞ്ഞ് വെടിക്കെട്ട് ബാറ്റിങ് കാണാം; ഒപ്പം ജേഴ്‌സിയും... ഐപിഎല്ലിൽ ആരാധകർക്ക് വമ്പൻ ഓഫറുകൾ

ടിക്കറ്റ് നിരക്ക് 499 രൂപ മുതല്‍ 30,000 രൂപ വരെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22 മുതല്‍ തുടങ്ങാനിരിക്കെ ടിക്കറ്റുകള്‍ വില്‍പ്പന തകൃതിയാക്കി ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും മാത്രമാണ് നിലവില്‍ ഔദ്യോഗികമായി ടിക്കറ്റ് വില്‍പ്പന ആരംഭിക്കാത്ത ടീമുകള്‍. ബാക്കി ടീമുകളെല്ലാം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. 499 രൂപ മുതല്‍ 30,000 രൂപ വരെയാണ് ടിക്കറ്റുകളുടെ വില. ഏത് വിഭാഗത്തിലുള്ള ടിക്കറ്റാണോ എടുക്കുന്നത് അതിനനുസരിച്ചുള്ള സൗകര്യങ്ങളും ആരാധകര്‍ക്കു കിട്ടും.

അഞ്ചക്കം വരെ നീളുന്ന ടിക്കറ്റെടുക്കുന്നവര്‍ക്ക് ബിയര്‍, മദ്യം, എസി ഹോസ്പിറ്റാലിറ്റി, സൗജന്യ ജേഴ്‌സി അടക്കമുള്ളവ ടീമുകള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ ടിക്കറ്റ് (499 രൂപ) ലഖ്‌നൗ, അഹമ്മദാബാദ് വേദികളിലാണ്. വിലയേറിയ ടിക്കറ്റ് ആകട്ടെ ചെന്നൈ- രാജസ്ഥാന്‍ പോരാട്ടത്തിനായിരിക്കും. മാര്‍ച്ച് 30നു ഗുവാഹത്തിയില്‍ അരങ്ങേറുന്ന ഈ പോരാട്ടത്തിനു 35,000 രൂപ വരെ ചെലവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എയര്‍ ഇരിപ്പിടങ്ങള്‍, എസി ഡൈനിങോടു കൂടിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി എന്നിവയാണ് ഈ വിലയേറിയ ടിക്കെറ്റെടുക്കുന്ന ആരാധകനു ലഭിക്കുക.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്റ്റൈല്‍

ടിക്കറ്റ് വില നിര്‍ണയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരുടെ വില നിര്‍ണയ തന്ത്രങ്ങളാണ് പയറ്റിയത്. ജയ്പുരിനെ കൂടാതെ അവര്‍ക്ക് ഗുവാഹത്തിയും ഹോം ഗ്രൗണ്ടാണ്. രണ്ട് മത്സരങ്ങള്‍ അവര്‍ ഗുവാഹത്തിയില്‍ കളിക്കുന്നുണ്ട്. സന്ദര്‍ശകര്‍ പ്രീമിയം ടീമായതിനാല്‍ ഹോം ക്ലബുകള്‍ക്ക് ടിക്കറ്റ് വില നിശ്ചയിക്കാം. ഗുവാഹത്തിയില്‍ ചെന്നൈ- രാജസ്ഥാന്‍ കളി കാണാന്‍ വരുന്ന ചെന്നൈ ആരാധകര്‍ 30,000ത്തിനു മുകളില്‍ പൈസ മുടക്കേണ്ടി വരും ടിക്കറ്റിന്. ഈ മാസം 26നു കൊല്‍ക്കത്തയും രാജസ്ഥാനും ഗുവാഹത്തി വേദിയില്‍ കളിക്കുന്നുണ്ട്. കൊല്‍ക്കത്ത ആരാധകര്‍ക്ക് 20,000 രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാനാകും. ചെന്നൈ- രാജസ്ഥാന്‍ ടീമിന്റെ കളിയില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 4,300 ആണ്. കൊല്‍ക്കത്ത- രാജസ്ഥാന്‍ പോരില്‍ 2,200 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

ഒരു ജോഡി ജേഴ്‌സി

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ തുടങ്ങിയവരുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ക്ക് ആസ്വദിക്കാനുള്ള അവസരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരുക്കുന്നത്. 30,000 മുടക്കിയാല്‍ ആരാധകര്‍ക്ക് ബിയര്‍ കുടിച്ച് പ്രീമിയം ഹോസ്പിറ്റാലിറ്റി സീറ്റുകളില്‍ ഇരുന്ന് ബാറ്റിങ് വിരുന്ന് ആഘോഷിക്കാം. ഒപ്പം ഭക്ഷണവും മദ്യവും വേറെയും കിട്ടും. തീര്‍ന്നില്ല 30,000ത്തിന്റെ രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ജോഡി ജേഴ്‌സിയും ആരാധകരെ കാത്തിരിക്കുന്നു. 22,000ത്തിന്റെ ടിക്കറ്റുമുണ്ട്. ഇതില്‍ മദ്യം ഒഴിച്ച് ബാക്കിയുള്ള ഓഫറുകളാണ് ലഭിക്കുക.

വിലയേറിയ ടിക്കറ്റുകള്‍ക്ക് സൗജന്യ ജേഴ്‌സി നല്‍കുന്ന മറ്റൊരു ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. പക്ഷേ ചില നിബന്ധനകളുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ സ്റ്റാന്റുകളിലെ ആരാധകര്‍ക്കാണ് ഈ ഓഫര്‍. എക്‌സ്‌ക്ലൂസീവ് ഫാന്‍ സോണുകളുടെ ഭാഗമായി മാത്രമേ ജേഴ്‌സി കിട്ടു. നിലവില്‍ ചെന്നൈ- മുംബൈ പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടീമുകളും ടിക്കറ്റ് നിരക്കുകളും ഓഫറുകളും

ലഖ്‌നൗ- 499 രൂപ മുതല്‍ 20,000 രൂപ വരെ ടിക്കറ്റ് വില. ബിയര്‍, മദ്യം, ഫുള്‍ ഹോസ്പിറ്റാലിറ്റി ഓഫറുകള്‍.

മുംബൈ- 999 മുതല്‍ 21,000 വരെ. എസി ഹോസ്പിറ്റാലിറ്റി, (ഫ്രീ ടി ഷര്‍ട്ടുകള്‍ ഫാന്‍സോണ്‍ ടിക്കറ്റുകള്‍ക്ക്).

രാജസ്ഥാന്‍- 2,200 രൂപ മുതല്‍ 20,000 രൂപ വരെ. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റാലിറ്റി, എസി ഡൈനിങ്.

കൊല്‍ക്കത്ത- 900 രൂപ മുതല്‍ 15,000 രൂപ വരെ. ബിയര്‍ ഇല്ല. ഹോസ്പിറ്റാലിറ്റി മാത്രം.

ഹൈദരാബാദ്- 750 രൂപ മുതല്‍ 30,000 രൂപ വരെ. ബിയര്‍, മദ്യം, ഭക്ഷണം. (ഒരു ജോഡി ടിക്കറ്റുകള്‍ വാങ്ങിയാല്‍ ജേഴ്‌സി)

ഗുജറാത്ത്- 499 രൂപ മുതല്‍ 20,000 രൂപ വരെ. അണ്‍ലിമിറ്റഡ് പ്രീമിയം ഹോസ്പിറ്റാലിറ്റി.

പഞ്ചാബ്- 1,500 രൂപ മുതല്‍ 12,000 രൂപ വരെ. ഭക്ഷണം, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT