ജസ്പ്രീത് ബുംറ 
Sports

വഖാര്‍ യൂനിസിന്റെ പേരിലുള്ള 34 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ബുംറ; നേട്ടം ഇങ്ങനെ

മുന്‍ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലും 34 വര്‍ഷമായി വഖാര്‍ യൂനിസിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്.

കഴിഞ്ഞ വര്‍ഷം (2024) 21 മത്സരങ്ങളില്‍ നിന്നായി 86 വിക്കറ്റുകളാണ് ബുംറ നേടിയത്. കഴിഞ്ഞ വര്‍ഷം രാജ്യാന്തര മത്സരങ്ങളില്‍ എല്ലാ ഫോര്‍മാറ്റുകളിലും നിന്നുള്ള വിക്കറ്റ് നേട്ടമാണിത്. 13.76 ആണ് ശരാശരി. 26.9 സ്‌ട്രൈക്ക് റേറ്റിലാണ് ഇത്രയും വിക്കറ്റുകള്‍ നേടിയത്. ഇതില്‍ എട്ടു ടി20 മത്സരങ്ങളില്‍ നിന്നുള്ള 15 വിക്കറ്റുകളും ഉള്‍പ്പെടും. ശേഷിക്കുന്ന 71 വിക്കറ്റുകള്‍ 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ബുംറ നേടിയത്. 2024ലെ ഏറ്റവും മികച്ച റെഡ് ബോള്‍ ബൗളറാണ് ബുംറ.

വഖാര്‍ യൂനിസ് 1990 കലണ്ടര്‍ വര്‍ഷത്തില്‍ 28 മത്സരങ്ങളില്‍ നിന്നായി 96 വിക്കറ്റാണ് നേടിയത്. 14.88 ആണ് ശരാശരി. സ്‌ട്രൈക്ക് റേറ്റ് 29.6 ആണ്. ഇതാണ് ബുംറ മറികടന്നത്. വഖാര്‍ യൂനിസ് തന്നെയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 1993 ല്‍ 30 മത്സരങ്ങളില്‍ നിന്നായി 91 വിക്കറ്റുകളാണ് താരം നേടിയത്. 19.21 ആണ് ശരാശരി. 30.7 ആണ് സ്‌ട്രൈക്ക് റേറ്റ്. മിച്ചല്‍ സ്റ്റാര്‍ക്കാണ് നാലാം സ്ഥാനത്ത്. 2015 കലണ്ടര്‍ വര്‍ഷത്തില്‍ നേടിയ നേട്ടമാണ് പട്ടികയില്‍ ഇടംനേടാന്‍ താരത്തെ സഹായിച്ചത്. അന്ന് 21.04 ശരാശരിയിലും 33.5 സ്‌ട്രൈക്ക് റേറ്റിലും 88 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT