ഫോട്ടോ: ട്വിറ്റർ 
Sports

ഏഷ്യന്‍ ചാമ്പ്യന്‍മാരായി ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ലങ്ക

പാകിസ്ഥാനോടു പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യന്‍ ചാമ്പ്യന്‍മാരായി സ്വന്തം മണ്ണിലെ ലോകകപ്പില്‍ കത്തുന്ന ആത്മവിശ്വാസത്തോടെ ഇറങ്ങുക. ഇന്ത്യയുടെ ലക്ഷ്യം വളരെ ലളിതമാണ്. ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ കലാശപ്പോരിലെ എതിരാളികള്‍. 

2018ലെ ഏഷ്യാ കപ്പ് വിജയത്തിനു ശേഷം ഇന്ത്യക്കൊരു മേജര്‍ കിരീടമില്ല. മറുഭാഗത്ത് എഷ്യാ കപ്പ് ഫൈനലിനു ഇറങ്ങുന്ന ശ്രീലങ്ക ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷ നല്‍കുന്ന സംഘമാണ്. 

രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തുന്നത്. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ലങ്ക വീണത്. പാകിസ്ഥാനോടും സമാന രീതിയില്‍ പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്. 

അക്ഷര്‍ പട്ടേല്‍ പരിക്കേറ്റ് പുറത്തായതോടെ വാഷിങ്ടന്‍ സുന്ദറിനെ പകരക്കാരനായി എത്തിച്ചിരുന്നു. ബംഗ്ലാദേശിനോടു പരാജയപ്പെട്ട മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ശാര്‍ദുല്‍ ഠാക്കൂറും നില്‍ക്കുന്നു. എട്ടാം നമ്പറില്‍ ഇവരില്‍ ഒരാളായിരിക്കും ഇറങ്ങുക ബാറ്റിങിന്. 

ബംഗ്ലാദേശിനോടു തോറ്റ മത്സരത്തില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കോഹ്‌ലി അടക്കമുള്ളവര്‍ ഇന്നു കളിക്കാനിറങ്ങും. 

മറുഭാഗത്ത് ലങ്കന്‍ ബാറ്റിങ് നിരയും ഫോമിലാണ്. അവരുടെ മധ്യനിരയും വാലറ്റവും ഫോമിലാണ്. മുന്‍നിര ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താത്തത് മാത്രമാണ് ആശങ്ക. പ്രധാന ബൗളര്‍മാര്‍ പരിക്കേറ്റ് പുറത്തായിട്ടും ഉള്ള വിഭവങ്ങളെ അവര്‍ സമര്‍ഥമായി ഉപയോഗിച്ചാണ് കലാശപ്പോരിനെത്തുന്നത്. ഒരു ത്രില്ലര്‍ രാത്രിയാണ് ക്രിക്കറ്റ് ആരാധകര്‍ കൊളംബോയില്‍ പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

SCROLL FOR NEXT