വീഡിയോ ദൃശ്യം 
Sports

'പരിധിവിട്ട് ഓസീസ്, ഇംഗ്ലണ്ട് കളിക്കാരുടെ ആഘോഷം'; പൊലീസിനെ വിളിച്ച് ഹോട്ടല്‍ അധികൃതര്‍ 

ആഷസ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട്, ഓസീസ് കളിക്കാരുടെ ആഘോഷം പരിധി വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ഹോബാര്‍ട്ട്: ആഷസ് പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട്, ഓസീസ് കളിക്കാരുടെ ആഘോഷം പരിധി വിട്ടു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ കളിക്കാരെ മുറികളിലേക്ക് തിരിച്ചയയ്ക്കാന്‍ പൊലീസിനെ വിളിക്കേണ്ടി വന്നു. 

ഹൊബാര്‍ട്ട് ടെസ്റ്റിലും ജയം പിടിച്ച് ആഷസ് പരമ്പര 4-0ന് ഓസ്‌ട്രേലിയ നിലനിര്‍ത്തിയിരുന്നു. പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് ഹോട്ടലില്‍ ഓസ്‌ട്രേലിയയുടെ മൂന്ന് കളിക്കാരും ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളും ഒരുമിച്ച് ആഘോഷം തുടങ്ങിയത്. 

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ജെയിംസ് ആന്‍ഡേഴ്‌സന്‍, ഓസീസ് കളിക്കാരായ ട്രാവിസ് ഹെഡ്, അലക്‌സ് കാരി, നഥാന്‍ ലിയോണ്‍ എന്നിവരുടേയും ആഘോഷമാണ് പരിധി വിട്ടത്. രാത്രി തുടങ്ങിയ ഇവരുടെ ആഘോഷം നേരം പുലര്‍ന്നിട്ടും അവസാനിച്ചില്ല. ത് ശല്യമായതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിന്റെ സഹായം തേടി. ഉച്ചത്തില്‍ പാട്ട് വെച്ചതാണ് പരാതിക്ക് കാരണമായത്. 

ഹോട്ടലിന്റെ റൂഫ്‌ടോപ്പിലായിരുന്നു ആഘോഷം.പൊലീസ് എത്തി ആഘോഷം നിര്‍ത്തി വെപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പടര്‍ന്നു. ഇംഗ്ലണ്ടിന്റെ സഹപരിശീലകന്‍ ഗ്രഹാം തോര്‍പ്പാണ് പൊലീസ് എത്തി ആഘോഷം നിര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്. 

നിങ്ങളോട് നിര്‍ത്താന്‍ പറഞ്ഞതല്ലേ, എന്തൊരു ശബ്ദമാണ്. അവര് പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇടപെടേണ്ടി വന്നത് എന്നും പൊലീസ് കളിക്കാരോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുറിയിലേക്ക് മടങ്ങാനാണ് പൊലീസ് ഇവരോട് ആവശ്യപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം