രോഹിത് ശർമയും വിരാട് കോഹ്‍ലിയും എക്സ്
Sports

ഇന്ത്യയ്ക്ക് സെമി എതിരാളി; ജയിച്ചാല്‍ ഓസ്‌ട്രേലിയ തോറ്റാല്‍ ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ദുബായില്‍. ഇന്ത്യ- ന്യൂസിലന്‍ഡ് പോരിലെ ഫലം വന്നാല്‍ ഒരു ടീം പാകിസ്ഥാനിലേക്ക് തിരികെ പറക്കും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയും ന്യൂസിലന്‍ഡും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരു ടീമുകള്‍ക്കും സമര്‍ദ്ദമില്ല. മത്സര ഫലം ഗ്രൂപ്പ് ചാംപ്യന്‍മാര്‍ ആരെന്ന കാര്യം മാത്രമാണ് തീരുമാനിക്കുന്നത്. ഇരു ടീമുകളും തുടരെ രണ്ട് വിജയങ്ങളുമായി സെമി ഉറപ്പിച്ചു നില്‍ക്കുന്നവര്‍.

ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമിയില്‍ എതിരാളികളായി വരിക ഓസ്‌ട്രേലിയ. തോറ്റാല്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. സമാനമാണ് ന്യൂസിലന്‍ഡിനും. ജയിച്ചാല്‍ ഓസ്‌ട്രേലിയ തോറ്റാല്‍ ദക്ഷിണാഫ്രിക്ക.

ഗ്രൂപ്പ് ബി ചാംപ്യന്‍മാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചത്. ഓസ്‌ട്രേലിയ ഒരു ജയവും രണ്ട് മത്സരങ്ങള്‍ മഴയില്‍ ഒലിച്ചതോടെ രണ്ട് പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് 5 പോയിന്റുകളാണ് ഉള്ളത്.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരേയും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.

നിലവില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറന്നിട്ടുണ്ട്. ഇന്ത്യ- ന്യൂസിലന്‍ഡ് ഫലം വന്നാല്‍ ഇതില്‍ ഒരു ടീം തിരികെ പാകിസ്ഥാനിലേക്ക് തന്നെ മടങ്ങും. നിലവില്‍ രണ്ട് ടീമുകളും ദുബായില്‍ എത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT