സഞ്ജു സാംസണ്‍ , ഫയല്‍ ചിത്രം 
Sports

'ബാറ്റിങ് പൊസിഷന്‍ മാറണം, ഫിനിഷര്‍ റോള്‍ ഏറ്റെടുക്കണം'; സഞ്ജുവിനോട് മുഹമ്മദ് കൈഫ് 

'പ്രതിഭയും കഴിവും ധാരാളമുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അതിനോട് നീതിപുലര്‍ത്താന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: സഞ്ജു സാംസണ്‍ തന്റെ ബാറ്റിങ് പൊസിഷന്‍ മാറണം എന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ഫിനിഷറുടെ റോളിലാണ് സഞ്ജു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്. 

പ്രതിഭയും കഴിവും ധാരാളമുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ അതിനോട് നീതിപുലര്‍ത്താന്‍ സഞ്ജുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇനി ബാറ്റിങ് ഓര്‍ഡറില്‍ സഞ്ജു താഴേക്ക് ഇറങ്ങണം. ഇന്ത്യക്ക് വേണ്ടിയും രാജസ്ഥാന് വേണ്ടിയും ഫിനിഷറുടെ റോളില്‍ സഞ്ജു കളിക്കണം എന്നാണ് തന്റെ അഭിപ്രായം എന്നും കൈഫ് പറഞ്ഞു. 

ഐപിഎല്‍ സീസണില്‍ 458 റണ്‍സ് ആണ് സഞ്ജു നേടിയത്. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ വന്ന  സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍  ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു ടീമില്‍ ഇടം നേടി. എന്നാല്‍ പ്ലേയിങ് ഇലവില്‍ സഞ്ജുവിന് ഇടംനേടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. 

ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന ഋഷഭ് പന്തിനേയും കൈഫ് പിന്തുണച്ചു. തന്റെ പഴയ പ്രതാപം പന്ത് ഉടനെ വീണ്ടെടുക്കും എന്നാണ് കൈഫ് പറയുന്നത്. ഇംഗ്ലണ്ടിനെതിരെ പന്ത് കളിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പന്തിന് നിര്‍ണായകമായിരിക്കും ഈ പരമ്പര. കാരണം ലോകകപ്പ് പോലെ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ പന്ത് ഫോമിലാവേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും കൈഫ് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT