റോബിന്‍ ഉത്തപ്പ, ശിവം ദുബെ: image credit/Indian Premier League 
Sports

സിക്‌സുകളുടെ പെരുമഴ, റോബിന്‍ ഉത്തപ്പയും ശിവം ദുബെയും നിറഞ്ഞാടി; ബാംഗ്ലൂരിന് 216 റണ്‍സ് വിജയലക്ഷ്യം 

ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഐപിഎല്ലില്‍ ചെന്നൈ  സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവം ദുബെയുടെയും റോബിന്‍ ഉത്തപ്പയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഐപിഎല്ലില്‍ ചെന്നൈ  സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. മത്സരത്തില്‍ വിജയിക്കാന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 216 റണ്‍സ് വേണം.

ശിവം ദുബെയും റോബിന്‍ ഉത്തപ്പയും നിറഞ്ഞാടിയപ്പോള്‍ സ്‌കോര്‍ 200 അനായാസമായി കടക്കുകയായിരുന്നു. ദുബെ 94 റണ്‍സെടുത്തപ്പോള്‍ ഉത്തപ്പ 88 റണ്‍സെടുത്തു. ഇരുവരും 165 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എട്ടു സിക്‌സുകളുടെ അകമ്പടിയോടെ 46 പന്തിലാണ് ശിവം ദുബെയുടെ ഇന്നിങ്‌സ്. ഒന്‍പത് സിക്‌സുകളുടെ അകമ്പടിയോടെ 50 പന്തിലാണ് റോബിന്‍ ഉത്തപ്പ 88 റണ്‍സ് എടുത്തത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് നല്‍കിയത്. ഉത്തപ്പയെ കാഴ്ചക്കാരനാക്കി ഋതുരാജ് നന്നായി തുടങ്ങി. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ഋതുരാജ് ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് തോന്നിച്ചെങ്കിലും താരത്തെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT