ഫോട്ടോ: എഎന്‍ഐ 
Sports

1956ല്‍ അരങ്ങേറ്റം, ആദ്യ സ്വര്‍ണം 2020ല്‍; ചെസ്സ് ഒളിംപ്യാഡും ഇന്ത്യയും

1956ല്‍ മോസ്‌കോയില്‍ നടന്ന ലോക ചെസ്സ് ഒളിംപ്യാഡിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്നാണ് 44ാമത് ചെസ് ഒളിംപ്യാഡിന്റെ ആതിഥേയത്വം റഷ്യക്ക് നഷ്ടമായത്. പകരം നറുക്ക് വീണത് ചെന്നൈക്ക്. ചരിത്രത്തില്‍ ആദ്യമായി ചെസ് ഒളിംപ്യാഡിന് ഇന്ത്യ വേദിയാവാന്‍ ഒരുങ്ങുമ്പോള്‍ ഒളിംപ്യാഡിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ ഇങ്ങനെയാണ്...

1956ല്‍ മോസ്‌കോയില്‍ നടന്ന ലോക ചെസ്സ് ഒളിംപ്യാഡിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്. മൂന്ന് പേരാണ് അന്ന് ഇന്ത്യക്കായി മത്സരിച്ചത്. ആര്‍ ബി സാപ്രെ, ബി പി മൈശങ്കര്‍, രാംദാസ് ഗുപ്ത എന്നിവരായിരുന്നു ടീമില്‍. 

ഇന്ത്യക്ക് ഒളിംപ്യാഡില്‍ ആദ്യത്തെ വ്യക്തിഗത പുരസ്‌കാരം ലഭിക്കുന്നത് 1980ലാണ്. റഫീഖ് ഖാന്‍ അന്ന് വെള്ളി മെഡല്‍ നേടി. 2014ല്‍ ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയിരുന്നു. 2020ലാണ് ഇന്ത്യക്ക് ഒളിംപ്യാഡില്‍ സ്വര്‍ണത്തിലേക്ക് എത്താനായത്. കോവിഡ് കാലത്ത് ഓണ്‍ലൈനായാണ് ചെസ് ഒളിംപ്യാഡ് നടന്നത്. റഷ്യക്കൊപ്പം ഇന്ത്യ സ്വര്‍ണം പങ്കിട്ടു. 

2020ല്‍ ആദ്യം റഷ്യയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ താരങ്ങളുടെ നീക്കങ്ങള്‍ വൈകി എന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇതെന്ന് ഇന്ത്യന്‍ കളിക്കാര്‍ ഫെഡറേഷനെ അറിയിച്ചതോടെയാണ് ഇരു ടീമുകളേയും വിജയിയായി പ്രഖ്യാപിച്ചത്. 2021ലെ ഒളിംപ്യാഡില്‍ ചൈനക്കൊപ്പമാണ് ഇന്ത്യന്‍ വനിതാവെങ്കലം പങ്കിട്ടത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT