ജെസ് ജോണ്‍സന്‍ ട്വിറ്റര്‍
Sports

ഗുജറാത്തിന് തോല്‍വി തന്നെ! ജയം തുടര്‍ന്നു ഡല്‍ഹി ക്യാപിറ്റല്‍സ്

പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു തുടര്‍ച്ചയായ മൂന്നാം ജയം. പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ജയന്റ്‌സിനെ 25 റണ്‍സിനാണ് ഡല്‍ഹി വീഴ്ത്തിയത്.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരായിരുന്നെങ്കില്‍ ആ വഴിയിലാണ് ഇപ്പോള്‍ ഗുജറാത്ത്. കളിച്ച നാലില്‍ നാല് കളികളും ഗുജറാത്ത് തോറ്റു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. ഗുജറാത്തിനു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജെസ് ജോണ്‍സന്‍, രാധ യാദവ് എന്നിവരുടെ ബൗളിങ് മികവാണ് ഡല്‍ഹിക്ക് ജയം ഒരുക്കുന്നതില്‍ നിര്‍ണായകമായത്. 40 റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പിടിച്ചു നിന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ക്യാപ്റ്റനും ഓപ്പണറുമായ മെഗ് ലാന്നിങ് തിളങ്ങി. താരം 55 റണ്‍സെടുത്തു. 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ലാന്നിങ് പറത്തി. അലിസ് കാപ്‌സി (27), അന്നബെല്‍ സതര്‍ലാന്‍ഡ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഗുജറാത്തിനായി മേഘ്‌ന സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഷ്‌ലി ഗാര്‍ഡ്‌നര്‍ രണ്ട് വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT