Dewald Brevis x
Sports

41 പന്തില്‍ സെഞ്ച്വറി! ചരിത്ര നേട്ടവുമായി 'ബേബി എബി'; ഓസീസിന് ലക്ഷ്യം 219 റണ്‍സ്

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20

സമകാലിക മലയാളം ഡെസ്ക്

ഡാര്‍വിന്‍: ടി20യില്‍ അതിവേഗ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടം ഡെവാള്‍ഡ് ബ്രവിസിന്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ താരം 41 പന്തില്‍ ശതകം കുറിച്ചു.

ബ്രവിസിന്റെ മികവില്‍ പ്രോട്ടീസ് 219 റണ്‍സെന്ന മികച്ച സ്‌കോര്‍ ഓസീസിനു മുന്നില്‍ ലക്ഷ്യം വച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 218 റൺസ് കണ്ടെത്തി.

ബ്രവിസ് പുറത്താകാതെ 56 പന്തില്‍ 8 സിക്‌സും 12 ഫോറും സഹിതം 125 റണ്‍സടിച്ചു. താരത്തിന്റെ കന്നി ടി20 അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണിത്. 22കാരനായ ബ്രവിസ് ലോക ക്രിക്കറ്റിലെ ഉയര്‍ന്നു വരുന്ന യുവ താരങ്ങളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ല്യേഴ്‌സിന്റെ പിന്‍ഗാമിയായും താരത്തെ വിലയിരുത്താറുണ്ട്. 'ബേബി എബി' എന്ന വിളിപ്പേരും ബ്രവിസിനുണ്ട്.

22 പന്തില്‍ 31 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് തിളങ്ങിയ മറ്റൊരാള്‍. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 18 റണ്‍സും റിയാന്‍ റിക്കല്‍ടന്‍ 14 റണ്‍സും നേടി.

ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷുയിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Dewald Brevis: Australia and South Africa will lock horns in Darwin once again. The Proteas will be aiming to level the series, while the Aussies will look to keep their winning run going.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT