വീഡിയോ ദൃശ്യം 
Sports

10 വര്‍ഷം മുന്‍പ് ലോങ് ഓണിലേക്ക് ധോനി, ഇന്നലെ ബന; വിക്കറ്റ് കീപ്പറുടെ ഫിനിഷിങ്ങില്‍ ത്രില്ലടിച്ച് ആരാധകര്‍

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച. ഇന്നലെ, 2011 ലോകകപ്പ് ഫൈനലില്‍ ധോനിയില്‍ നിന്ന് വന്ന വിന്നിങ് സിക്‌സ് ബന അനുകരിച്ചു...

രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ ലോകകപ്പ് ഫൈനലിലെ ഫിനിഷിങ്ങിലെ സാമ്യത കണ്ട ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഫുള്‍ ടോസ് ഡെലിവറിയായിരുന്നു ലോങ് ഓണിലേക്ക് ബനയുടെ സിക്‌സ്. 10 വര്‍ഷം മുന്‍പ് നുവാന്‍ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെയായിരുന്നു ധോനിയും സിക്‌സ് പറത്തിയത്.

ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. 60-6 എന്ന നിലയിലേക്ക് വീണെങ്കിലും ജെയിംസ് റ്യൂവിന്റെ ചെറുത്ത് നില്‍പ്പാണ് 200ന് അടുത്ത് സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 
 

50 റണ്‍സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള്‍ 14 പന്തുകള്‍ ശേഷിക്കെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.ഷെയ്ക് റഷീദും ഇന്ത്യക്കായി അര്‍ധ ശതകം നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നിര്‍ണായകമായ 35 റണ്‍സ് നേടിയും രാജ് ബാവ ഇന്ത്യയെ തുണച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

Today's Rashi Phalam April 4| വിദേശ യാത്രയ്ക്ക് അവസരം, പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും

മുന്‍നിരയുടെ 'അങ്കക്കലി'! തുടരെ രണ്ടാം പോരും ജയിച്ച് പഞ്ചാബ്; സ്വന്തം തട്ടകത്തിലും ചെന്നൈ തോറ്റു

ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു; ഗന്നാരോ ഗട്ടുസോയും ഇറ്റാലിയന്‍ ടീമിന്റെ പടിയിറങ്ങി

SCROLL FOR NEXT