വീഡിയോ ദൃശ്യം 
Sports

10 വര്‍ഷം മുന്‍പ് ലോങ് ഓണിലേക്ക് ധോനി, ഇന്നലെ ബന; വിക്കറ്റ് കീപ്പറുടെ ഫിനിഷിങ്ങില്‍ ത്രില്ലടിച്ച് ആരാധകര്‍

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

എംഎസ് ധോനി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ദിനേശ് ബന ജനിച്ചിട്ടില്ല. ധോനിയെ മനസില്‍ ആരാധിച്ചായിരുന്നു ബനയുടെ വളര്‍ച്ച. ഇന്നലെ, 2011 ലോകകപ്പ് ഫൈനലില്‍ ധോനിയില്‍ നിന്ന് വന്ന വിന്നിങ് സിക്‌സ് ബന അനുകരിച്ചു...

രണ്ട് വിക്കറ്റ് കീപ്പര്‍മാരുടെ ലോകകപ്പ് ഫൈനലിലെ ഫിനിഷിങ്ങിലെ സാമ്യത കണ്ട ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഫുള്‍ ടോസ് ഡെലിവറിയായിരുന്നു ലോങ് ഓണിലേക്ക് ബനയുടെ സിക്‌സ്. 10 വര്‍ഷം മുന്‍പ് നുവാന്‍ കുലശേഖരയെ ലോങ് ഓണിന് മുകളിലൂടെയായിരുന്നു ധോനിയും സിക്‌സ് പറത്തിയത്.

ന്യൂബോളില്‍ മികവ് കാണിച്ച രവി കുമാറും ഫൈനലില്‍ 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന്‍ ജയത്തിന് വഴി വെട്ടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയിട്ടും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ ഇംഗ്ലണ്ടിന് പിടിച്ചു നില്‍ക്കാനായില്ല. 60-6 എന്ന നിലയിലേക്ക് വീണെങ്കിലും ജെയിംസ് റ്യൂവിന്റെ ചെറുത്ത് നില്‍പ്പാണ് 200ന് അടുത്ത് സ്‌കോറിലേക്ക് അവരെ എത്തിച്ചത്. 
 

50 റണ്‍സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള്‍ 14 പന്തുകള്‍ ശേഷിക്കെ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു.ഷെയ്ക് റഷീദും ഇന്ത്യക്കായി അര്‍ധ ശതകം നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നിര്‍ണായകമായ 35 റണ്‍സ് നേടിയും രാജ് ബാവ ഇന്ത്യയെ തുണച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT