ലോകകപ്പുമായി സഞ്ജു സാംസണ്‍ എക്സ്
Sports

ഒരു കളിയും കളിച്ചില്ല, പക്ഷേ ലോകകപ്പ് നേടി!

കളിക്കാനിറങ്ങാതെ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ക്രിക്കറ്റ് പോലെയുള്ള വലിയ പോരാട്ടങ്ങള്‍ക്ക് ടീമുകള്‍ 15 അംഗങ്ങളെ വരെയാണ് കളിക്കാരായി ടീമില്‍ ഉള്‍പ്പെടുത്തുന്നത്. 11 പേരാണ് മൈതാനത്തിറങ്ങുക. ടീമിലെ ശേഷിക്കുന്ന നാല് പേര്‍ക്ക് ചിലപ്പോള്‍ അവസരം കിട്ടും, ചിലപ്പോള്‍ കിട്ടിയില്ല എന്നും വരാം. പക്ഷേ നേട്ടത്തില്‍ അവരുടെ പേരും ഉണ്ടാകും.

സുനില്‍ വാല്‍സന്‍

സുനില്‍ വാല്‍സന്‍

1983ല്‍ ഇന്ത്യ കന്നി ഏകദിന ലോകകപ്പ് നേടുമ്പോള്‍ ടീമിലുണ്ടായിരുന്ന മലയാളി താരമാണ് സുനില്‍ വാല്‍സന്‍. ആ ലോകകപ്പില്‍ ഒരു കളി പോലും കളിക്കാത്ത ടീമിലെ ഏക താരവും വാല്‍സന്‍ തന്നെ!

പിയൂഷ് ചൗള

പിയൂഷ് ചൗള

2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു സ്പിന്നര്‍ പിയൂഷ് ചൗള. എന്നാല്‍ ഒരു കളി പോലും താരം കളിച്ചില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇടംപിടിച്ച മലയാളി താരം. ഒരു കളിയും പക്ഷേ സഞ്ജു കളിച്ചില്ല. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് താരത്തെ ഉള്‍പ്പെടുത്തിയത്. അവസരം കിട്ടിയത് ഋഷഭ് പന്തിനായിരുന്നു.

യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍

ഇത്തവണ ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ യശസ്വിയുമുണ്ടായിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം കിട്ടിയില്ല. ഓപ്പണറായാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ പക്ഷേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്ഥാനക്കയറ്റം കിട്ടി വിരാട് കോഹ്‌ലിയുമാണ് സ്ഥിരമായി ഓപ്പണ്‍ ചെയ്തത്.

യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

ഇത്തവണ ടീമിലുള്‍പ്പെട്ടെങ്കിലും ചഹലിനും കളിക്കാന്‍ അവസരം ലഭിച്ചില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് സ്പിന്നര്‍മാരായി അന്തിമ ഇലവനില്‍ അവസരം കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT