ഫയല്‍ ചിത്രം 
Sports

മുംബൈ ഇന്ത്യന്‍സിനെ വാങ്കഡെയില്‍ കളിപ്പിക്കരുത്, ബിസിസിഐയോട് മറ്റ് ഫ്രാഞ്ചൈസികള്‍

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടുതലായി ലഭിക്കാന്‍ ഇടവരരുത് എന്ന ആവശ്യം ഉയര്‍ത്തി മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടുതലായി ലഭിക്കാന്‍ ഇടവരരുത് എന്ന ആവശ്യം ഉയര്‍ത്തി മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി ലീഗ് ഘട്ട മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചന. 

എന്നാല്‍ മുംബൈയെ വാങ്കഡെയില്‍ കളിപ്പിക്കരുത് എന്നാണ് മറ്റ് ഫ്രാഞ്ചൈസികളുടെ ആവശ്യം. ഐപിഎല്ലിലെ മറ്റ് ടീമുകള്‍ക്കൊന്നും ഹോം ഗ്രൗണ്ടില്‍ കളിക്കാനാവുന്നില്ല. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവരുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ കളിക്കാനായാല്‍ അത് മറ്റ് ടീമുകളോട് കാണിക്കുന്ന അനീതി ആയിരിക്കും എന്നാണ് വിമര്‍ശനം. 

മഹാരാഷ്ട്രയില്‍ 4 വേദികളിലായി മത്സരം

ബ്രാബോണ്‍ സ്‌റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, വാങ്കഡെ എന്നിവയാണ് ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള വേദിയായി ബിസിസിഐ പരിഗണിക്കുന്നത്. വാങ്കഡെ ഒഴിച്ച് മറ്റ് സ്റ്റേഡിയങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കട്ടെ എന്നാണ് മറ്റ് ടീമുകളുടെ നിലപാട്. 

കഴിഞ്ഞ സീസണില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയായപ്പോള്‍ ഒരു ടീമും അവരുടെ ഹോം ഗ്രൗണ്ടില്‍ കളിച്ചിരുന്നില്ല. ഇത്തവണയും അങ്ങനെ തന്നെ ആവണം എന്നാണ് ഫ്രാഞ്ചൈസികള്‍ പറയുന്നത്. മാര്‍ച്ച് അവസാന വാരത്തോടെ ഐപിഎല്ലിന് തുടക്കമാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന