ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രസ് കോൺഫറൻസിൽ/വീഡിയോ ദൃശ്യം 
Sports

'വെള്ളം കുടിക്കൂ'; പ്രസ് കോൺഫറൻസിന് ഇടയിൽ കൊക്കോ കോള കുപ്പികൾ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹംഗറിക്കെതിരായ പോർച്ചുഗലിന്റെ പോരിന് മുൻപ് നായകൻ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ പ്രസ് കോൺഫറൻസാണ് ഇപ്പോൾ ആരാധകർക്കിടയിൽ‌ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

യൂറോ കപ്പിൽ ഹംഗറിക്കെതിരായ പോർച്ചുഗലിന്റെ പോരിന് മുൻപ് നായകൻ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ പ്രസ് കോൺഫറൻസാണ് ഇപ്പോൾ ആരാധകർക്കിടയിൽ‌ വൈറലാവുന്നത്. പ്രസ് കോൺഫറൻസിന് എത്തിയ ക്രിസ്റ്റ്യാനോ മുൻപിൽ വെച്ചിരിക്കുന്ന കൂൾ ഡ്രിങ്ക്സിന്റെ കുപ്പികൾ എടുത്ത് മാറ്റുകയും പകരം വെള്ളത്തിന്റെ കുപ്പി ഉയർത്തി കാണിക്കുകയും ചെയ്തു. 

36 വയസിലേക്ക് എത്തിയെങ്കിലും 26 വയസുകാരന്റെ ഫിറ്റ്നസാണ് ഇപ്പോൾ പോർച്ചുഗലിന്റെ സൂപ്പർ താരത്തിനുള്ളത്. ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്റ്റ്യാനോ കൊക്കോക്കോളയുടെ രണ്ട് ബോട്ടിലുകളാണ് പ്രസ് കോൺഫറൻസിന് ഇടയിൽ തന്റെ മുൻപിൽ നിന്ന് മാറ്റിവെച്ചത്. യൂറോയിലെ ഒഫീഷ്യൽ സ്പോൺസർമാരാണ് കൊക്കോക്കോളയും. 

ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ പ്രകടമാക്കിയിട്ടുണ്ട്. ചിലപ്പോൾ എന്റെ മകൻ കൊക്കോക്കോളയും ഫാന്റയും കുടിക്കും. ക്രിസ്പി ഭക്ഷണം കഴിക്കും. അവന് അറിയാം എനിക്കത് ഇഷ്ടമല്ലെന്ന്, ക്രിസ്റ്റ്യാനോ ഒരിക്കൽ പറഞ്ഞു. 

കളിയിലേക്ക് വരുമ്പോൾ നിലവിലെ ചാമ്പ്യന്മാർക്ക് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടക്കുക കടുപ്പമാണ്. ഫ്രാൻസ്, ജർമനി, ഹംഗറി എന്നീ ടീമുകളാണ് പോർച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. 2016ലെ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം ചൂടിയത്. ഹംഗറിക്കെതിരെയാണ് ഇവിടെ പോർച്ചുഗലിന്റെ ആദ്യ മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം