പൂജാരയും രഹാനെയും (Duleep Trophy) x
Sports

പൂജാരയും രഹാനെയും പുറത്ത്; ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖല ടീമിനെ ശാര്‍ദുല്‍ ഠാക്കൂര്‍ നയിക്കും

ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ് ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വെറ്ററന്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ദുലീപ് ട്രോഫിയ്ക്കുള്ള പശ്ചിമ മേഖല ടീമിലേക്ക് പരിഗണിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂറിനെ നായകനാക്കി ദുലീപ് ട്രോഫിയ്ക്കുള്ള ടീമിനെ പശ്ചിമ മേഖല പ്രഖ്യാപിച്ചു. ആറ് സോണുകളായി തിരിച്ചുള്ള ദുലീപ് ട്രോഫി പോരാട്ടം ഈ സീസണ്‍ മുതല്‍ പുനരാരംഭിക്കുകയാണ്.

2010നു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുംതൂണുകളായ താരങ്ങളാണ് പൂജാരയും രഹാനെയും. എന്നാല്‍ സമീപ കാലത്ത് ഇരുവര്‍ക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടില്ല. പൂജാര നിലവില്‍ ഇംഗ്ലണ്ടില്‍ കമന്ററി പറയുകയാണ്. രഹാനെ തന്റെ യുട്യൂബ് ചാനലുമായി മുന്നോട്ടു പോകുന്നു.

ശാര്‍ദുല്‍ ഠാക്കൂര്‍ നായകനായ ടീമില്‍ ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍ അടക്കമുള്ള താരങ്ങളുമുണ്ട്.

ദുലീപ് ട്രോഫി നേരത്തെ ആറ് സോണല്‍ ടീമുകളുമായുള്ള പോരാട്ടമായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ പരീക്ഷണാര്‍ഥം ഇന്ത്യ എ, ബി, സി, ഡി ടീമുകളായി തിരിച്ചുള്ള പോരാട്ടം നടത്തി. ഇന്ത്യ എയാണ് കിരീടം നേടിയത്. ഇത്തവണ മുതല്‍ വീണ്ടും പഴയ ഫോര്‍മാറ്റിലേക്ക് മാറ്റിയാണ് ടൂര്‍ണമെന്റ് ഇത്തവണ അരങ്ങേറുന്നത്.

Duleep Trophy: Veteran Indian cricketers Cheteshwar Pujara and Ajinkya Rahane have been left out of the West Zone Duleep Trophy squad. This decision could turn out to be a big hit on their Test careers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

SCROLL FOR NEXT