നീരജ് ചോപ്ര/ പിടിഐ 
Sports

എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം ഉയര്‍ന്നത് 1000 ശതമാനം; കോഹ്‌ലിക്കൊപ്പം നീരജ് ചോപ്ര

ഒളിംപിക്‌സിന് മുന്‍പ് 15-25 ലക്ഷത്തിന് ഇടയിലായിരുന്നു നീരജ് ചോപ്രയുടെ എന്‍ഡോഴ്‌സ്‌മെന്റ് ഫീ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡോഴ്‌സ്‌മെന്റുകളിലെ തന്റെ പ്രതിഫല തുക 1000 ശതമാനം വര്‍ധിപ്പ് ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. ഒളിംപിക്‌സിന് മുന്‍പ് 15-25 ലക്ഷത്തിന് ഇടയിലായിരുന്നു നീരജ് ചോപ്രയുടെ എന്‍ഡോഴ്‌സ്‌മെന്റ് ഫീ. എന്നാലിപ്പോള്‍ ഒരു കോടിക്കം അഞ്ച് കോടിക്കും ഇടയിലാണ് അത്. 

നിലവില്‍ വിരാട് കോഹ്‌ലി മാത്രമാണ് ഒരു കോടിക്കും അഞ്ച് കോടി രൂപയ്ക്കും എന്‍ഡോഴ്‌സ്‌മെന്റ് പ്രതിഫലം വാങ്ങുന്നത്. ഇവിടെ കോഹ് ലിക്ക് തൊട്ടപിന്നില്‍ നില്‍ക്കുന്ന കായിക താരമായി നീരജ് ചോപ്ര മാറുന്നു. 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയില്‍ വാങ്ങുന്ന രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെ പോലുള്ളവരെയാണ് നീരജ് ചോപ്ര ഇവിടെ മറികടന്നിരിക്കുന്നത്. 

മദ്യം, പുകയില ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നീരജ് ചോപ്രയുടെ തീരുമാനം. ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ആണ് നീരജന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ കൈകാര്യം ചെയ്യുന്നത്. അടുത്ത പാരിസ് ഒളിംപിക്‌സ് വരെ നീണ്ടു നില്‍ക്കുന്ന എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളാണ് നീരജിന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. 

നൈക്ക്, സ്‌പോര്‍ട്‌സ് ഡ്രിങ്ക് ഗറ്റോറാഡെ, എക്‌സോണ്‍മൊബില്‍, മസില്‍ബ്ലേസ് എന്നിവയുമായുള്ള നിലവിലുള്ള ഡീല്‍ തുക ഇനിയും ഉയരും. ആറ് ലക്ഷം ഫോളോവേഴ്‌സ് ആണ് നീരജിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. സ്വര്‍ണ മെഡലിലേക്ക് എത്തിയതിന് പിന്നാലെ ഇന്‍സ്റ്റാ ഫോളോവേഴ്‌സ് ഒരു ദിവസം കൊണ്ട് കൂടിയത് 1.1 മില്യണ്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT