ഫോട്ടോ: ട്വിറ്റർ 
Sports

സെമിയിലെത്താന്‍ ഇംഗ്ലണ്ടിന് വേണ്ടത് 142 റണ്‍സ്; ലങ്കക്കായി പൊരുതിയത് പതും നിസ്സങ്ക മാത്രം 

ടോസ് നേടി ലങ്ക ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒപ്പണര്‍ പതും നിസ്സങ്ക നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് കണ്ടെത്തിയത്. അവസാന ഘട്ടത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. 

ടോസ് നേടി ലങ്ക ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. ഒപ്പണര്‍ പതും നിസ്സങ്ക നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഭനുക രജപക്‌സ, കുശാല്‍ മെന്‍ഡിസ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. മറ്റൊരാളും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. 

നിസ്സങ്ക 45 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 67 റണ്‍സ് വാരി. രജപക്‌സ 22 പന്തില്‍ 22 റണ്‍സെടുത്തു. കുശാല്‍ മെന്‍ഡിസ് 14 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 18 റണ്‍സിലെത്തി. 

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT