അജിങ്ക്യാ രഹാനെ/ഫയല്‍ ചിത്രം 
Sports

പുറത്ത് എല്ലാം സാധാരണയായി പോവുന്നു, അത് കണ്ട് ക്വാറന്റൈനില്‍ ഇരിക്കുകയാണ് വെല്ലുവിളി: രഹാനെ

പുറത്ത് എല്ലാവരും സാധാരണ ജീവിതം ആസ്വദിക്കുകയാണ്. അപ്പോഴാണ് തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അങ്ങനെ കഴിയുന്നത് വെല്ലുവിളിയാണ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പുറത്ത് എല്ലാവരും സാധാരണ ജീവിതം ആസ്വദിക്കുകയാണ്. അപ്പോഴാണ് തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. അങ്ങനെ കഴിയുന്നത് വെല്ലുവിളിയാണ്, ഇന്ത്യന്‍ നായകന്‍ അജങ്ക്യാ രഹാനെ പറഞ്ഞു. മൂന്നാം ടെസ്റ്റിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രഹാനെയുടെ വാക്കുകള്‍. 

ക്വാറന്റൈന്‍ നിയമങ്ങള്‍ ഞങ്ങളെ അലട്ടുന്നില്ല. പുറത്ത് ജീവിതം സാധാരണ നിലയില്‍ മുന്‍പോട്ട് പോവുന്നത് കാണുമ്പോഴാണ് ക്വാറന്റൈനില്‍ ഇരിക്കുക എന്നത് വെല്ലുവിളിയായി തോന്നുന്നത്. രോഹിത് ശര്‍മയുടെ ടീമിലേക്കുള്ള മടങ്ങി വരവ് എക്‌സൈറ്റ് ചെയ്യിക്കുകയാണെന്നും രഹാനെ പറഞ്ഞു.

രോഹിത്തിന്റെ അനുഭവസമ്പത്ത് വിലമതിക്കാനാവാത്തതാണ്. നെറ്റ്‌സില്‍ രോഹിത് നന്നായി ബാറ്റ് ചെയ്യുന്നു. 7-8 സെഷന്‍ രോഹിത് ബാറ്റ് ചെയ്തു. മെല്‍ബണില്‍ എത്തിയത് മുതല്‍ രോഹിത് പരിശീലനം നടത്തുന്നുണ്ട്. വളരെ നന്നായാണ് ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും പരമ്പരകളില്‍ രോഹിത് ഓപ്പണറായാണ് കളിച്ചത്. അതുകൊണ്ട് രോഹിത്തിനെ ഓപ്പണിങ്ങില്‍ തന്നെ കാണാം എന്നും രഹാനെ പറഞ്ഞു. 

രഹാനെയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ സിഡ്‌നി ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനേയും ഇന്ത്യ പ്രഖ്യാപിച്ചു. മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഗില്ലാണ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പേസര്‍ നവ്ദീപ് സെയ്‌നിയും ഇന്ത്യക്കായി സിഡ്‌നിയില്‍ അരങ്ങേറ്റം കുറിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT