പാകിസ്ഥാൻ ക്രിക്കറ്റ് ടീം (Ex-cricketer Atiq-uz-Zaman) x
Sports

'തല്ലിപ്പൊളി ജേഴ്‌സി, വിയര്‍പ്പല്ല അഴിമതിയാണ് ഇറ്റിറ്റു വീഴുന്നത്'- പാക് ക്രിക്കറ്റില്‍ അടുത്ത വിവാദം

ആരോപണവുമായി മുന്‍ പാക് താരം രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പിൽ ഹസ്തദാന വിവാദത്തിനും ടൂര്‍ണമെന്റ് ബഹിഷ്‌കരണ ഭീഷണി മുഴക്കി നാണംകെട്ടതിനും പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ മറ്റൊരു വിവാദം. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിനായി നല്‍കിയത് വില കുറഞ്ഞ ജേഴ്‌സികളാണെന്ന ആരോപണമാണ് പുതിയത്. മുന്‍ പാകിസ്ഥാന്‍ താരം അതീഖ് ഉസ് സമാനാണ് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റിലെ അഴിമതിയാണ് വില കുറഞ്ഞ ജേഴ്‌സിക്കു പിന്നില്ലെന്ന ആരോപണമാണ് അതീഖ് ഉയര്‍ത്തുന്നത്. എക്‌സ് പോസ്റ്റിലൂടെയാണ് മുന്‍ താരത്തിന്റെ ആരോപണം.

'പാകിസ്ഥാന്‍ കളിക്കാര്‍ നിലവാരം കുറഞ്ഞ കിറ്റുകളില്‍ വിയര്‍ക്കുക്കുകയാണ്. മറ്റ് ടീമുകളിലെ കളിക്കാന്‍ ശരിയായ ഡ്രൈ-ഫിറ്റ്‌സ് ധരിക്കുന്നു. പ്രൊഫഷണലുകള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ സുഹൃത്തുക്കള്‍ക്ക് അവ പോകുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ജേഴ്‌സിയില്‍ നിന്നു വിയര്‍പ്പിനേക്കാള്‍ കൂടുതല്‍ അഴിമതി ഇറ്റിറ്റു വീഴുന്നു'- സമാന്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ യുഎഇ മത്സരത്തിനു പിന്നാലെയാണ് ആരോപണവുമായി മുന്‍ താരം രംഗത്തെത്തിയത്. മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ചിരുന്നു. ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. സൂപ്പര്‍ ഫോറില്‍ ഒരിക്കല്‍ കൂടി ഇന്ത്യ- പാക് പോരാട്ടത്തിനു കളമൊരുങ്ങുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാന്‍ യുഎഇയുമായുള്ള മത്സരം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്നു. ഹസ്തദാന വിവാദത്തിനു കാരണക്കാരനായത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണെന്നും അദ്ദേഹത്തെ ഐസിസി ഓഫീഷ്യല്‍ പാനലില്‍ നിന്നു ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പാകിസ്ഥാന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ഇത് ഐസിസി തള്ളി.

എന്നാല്‍ പാക് ടീം യുടേണ്‍ അടിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. പാക് ബോര്‍ഡിന്റെ ഉന്നതതല അംഗങ്ങള്‍ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് അവര്‍ വീണ്ടും കളിക്കാനിറങ്ങിയത്. ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്ഥാന്‍- യുഎഇ മത്സരം ആരംഭിച്ചത്. ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.

പിന്നാലെ പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിനാലാണ് കളിക്കാനിറങ്ങിയത് എന്നായി പാകിസ്ഥാന്റെ പുതിയ ഭാഷ്യം. എന്നാല്‍ അതും ഐസിസി തള്ളി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.

Ex-cricketer Atiq-uz-Zaman: The Pakistan cricket board has been slammed by Atiq-uz-Zaman for providing the players with poor quality kits at the Asia Cup 2025. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

'അധികാരമുള്ളപ്പോള്‍ പാര്‍ട്ടിക്കൊപ്പം, അധികാരമില്ലാത്തപ്പോള്‍ പ്രവര്‍ത്തിക്കാതിരുന്നു, ഇത് ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല'

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

SCROLL FOR NEXT