ഡേവിഡ‍് വാർണർ/ ട്വിറ്റർ 
Sports

'ഫോം ഇല്ലാതിരുന്നത് കൊണ്ടല്ല ഒഴിവാക്കിയത്'; ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് തഴഞ്ഞതില്‍ വിശദീകരണം

വേണ്ടത്ര മാച്ച് പ്രാക്ടീസ് ലഭിക്കാതിരുന്നതിന്റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് ഹഡ്ഡിന്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനില്‍ നിന്ന് ഡേവിഡ് വാര്‍ണറെ മാറ്റി നിര്‍ത്തിയത് ഫോം ഇല്ലാത്തതിന്റെ പേരില്‍ അല്ലെന്ന് പരിശീലകന്‍ ബ്രാഡ് ഹഡ്ഡിന്‍. വേണ്ടത്ര മാച്ച് പ്രാക്ടീസ് ലഭിക്കാതിരുന്നതിന്റെ പേരിലാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് എന്നാണ് ഹഡ്ഡിന്‍ പറയുന്നത്. 

ഐപിഎല്ലില്‍ നിന്ന് തഴയപ്പെട്ടെങ്കിലും ട്വന്റി20 ലോകകപ്പില്‍ മൂന്ന് അര്‍ധ ശതകമാണ് വാര്‍ണര്‍ നേടിയത്. 48.16 ബാറ്റിങ് ശരാശരിയില്‍ കണ്ടെത്തിയത് 289 റണ്‍സ്. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ആണ് അതില്‍ ഒരു അര്‍ധ ശതകം വന്നത്. 

മാച്ച് പ്രാക്ടീസ് മാത്രമാണ് വാര്‍ണര്‍ക്ക് വേണ്ടിയിരുന്നത്

ഫോം നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നില്ല വാര്‍ണര്‍ ഐപിഎല്ലില്‍. കുറച്ച് മാച്ച് പ്രാക്ടീസ് മാത്രമാണ് വാര്‍ണര്‍ക്ക് അവിടെ വേണ്ടിയിരുന്നത്. നെറ്റ്‌സില്‍ പന്ത് കൃത്യമായി ഹിറ്റ് ചെയ്യാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നു. ക്രീസില്‍ കുറച്ച് സമയം ചിലവഴിച്ച് താളം വീണ്ടെടുക്കുകയേ വേണ്ടിയിരുന്നുള്ളു വാര്‍ണര്‍ക്ക്, ഹൈദരാബാദ് പരിശീലകന്‍ ഹഡ്ഡിന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് അടുത്ത് നില്‍ക്കെ ഐപിഎല്‍ ടീമില്‍ നിന്ന് വാര്‍ണര്‍ തഴയപ്പെട്ടത് ഓസീസ് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ട്വന്റി20 ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയാണ് വാര്‍ണര്‍ ശക്തമായി തിരിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT