കോഹ്‍ലി ബാറ്റിങ് പരിശീലനത്തിൽ/ ട്വിറ്റർ 
Sports

പിറന്നാള്‍ ദിനത്തില്‍ സച്ചിനൊപ്പമെത്തുമോ? കോഹ്‌ലിയുടെ അധികമറിയാത്ത ചില കാര്യങ്ങള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേ കാണൂ. വിരാട് കോഹ്‌ലി തന്നെ, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് കോഹ്‌ലി. ഇന്ന് 35 വയസ് പൂര്‍ത്തിയാകുന്ന താരത്തിന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ഏകദിനത്തില്‍ സച്ചിന്റെ 49 സെഞ്ച്വറികളെന്ന നേട്ടത്തിലെത്താന്‍ ഒരു സെഞ്ച്വറി ദൂരം മതി. പിറന്നാള്‍ ദിനത്തില്‍ തന്നെ കോഹ്‌ലി ഈ നേട്ടത്തിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ക്രിക്കറ്റില്‍ കോഹ്‌ലിയുടെ പേരില്‍ അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങളുമുണ്ട്:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒരിക്കലും ലേലത്തിലെത്താത്ത താരമാണ് വിരാട് കോഹ്‌ലി. 2008ലെ അണ്ടര്‍ 19 ലോകകപ്പ് കോഹ്ലിയുടെ പ്രകടനത്തില്‍ ആകൃഷ്ടനായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) കോഹ്ലിയെ സൈന്‍ ചെയ്തു.

ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിയമപരമല്ലാത്ത അല്ലെങ്കില്‍ പൂജ്യം പന്തില്‍ വിക്കറ്റ് നേടുന്ന ആദ്യത്തെതും ഏക താരവുമാണ് വിരാട് കോഹ്ലി. 2011ല്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടി20 മത്സരത്തില്‍ വൈഡ് ഡെലിവറിയില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ സ്റ്റംപിങ്ങിലൂടെ പുറത്തായി.

ലോകകപ്പ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് കോഹ്‌ലി. 2011 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍, മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ 87 റണ്‍സിന്റെ ഉജ്ജ്വല വിജയം നേടിയപ്പോള്‍ അരങ്ങേറ്റത്തില്‍  കോഹ്ലി 83 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടി. 

ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോഹ്‌ലി. 2012 ലും 2011 ലും  34 ഏകദിനങ്ങളില്‍ നിന്ന് 1381 റണ്‍സ് നേടി ആ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറി. 23-ാം വയസ്സില്‍ മാത്യു ഹെയ്ഡന്‍, മൈക്കല്‍ ഹസി, എംഎസ് ധോനി, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരുള്‍പ്പെടുന്ന പട്ടികയിലെത്താനും കോഹ്‌ലിക്ക് കഴിഞ്ഞു. 

ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ നായകനാണ് കോഹ്‌ലി. 2017 ഡിസംബറിലാണ് ഒരു ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് ബുക്കില്‍ കോഹ്ലി ഇടംപിടിച്ചത്.ശ്രീലങ്കയ്ക്കെതിരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ആറാമത്തെ ഡബിള്‍ സെഞ്ച്വറി നേടി താരം. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ അഞ്ച് സെഞ്ച്വറികള്‍ എന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് താരം മറികടന്നത്. 

ഏകദിന പരമ്പരയില്‍ 500+ റണ്‍സ് നേടിയ ഒരേയൊരു ഇന്ത്യന്‍ ബാറ്ററാണ് കോഹ്‌ലി. 2018 ല്‍, വിരാട് കോഹ്ലിയുടെ കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ കന്നി ഏകദിന പരമ്പര വിജയം നേടിയപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 558 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി സീരീസ് ആയി താരം. 

ആരോഗ്യപരമായ കാരണങ്ങളാല്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് കോഹ്‌ലിയുടെ ശീലം. 2018 ല്‍ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടിയപ്പോള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കുകയും ആരോഗ്യവാനായി തുടരാന്‍ സസ്യാഹാര ജീവിതശൈലി സ്വീകരിച്ചതായി കോഹ്ലി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 

2012 ഫെബ്രുവരിയില്‍, 23-കാരനായ കോഹ്ലി മികച്ച വസ്ത്രം ധരിച്ച 10 ലോക പുരുഷന്മാരുടെ പട്ടികയില്‍ ഇടംനേടി. ജിക്യു മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍, വസ്ത്രധാരണ രീതിയുടെ കാര്യത്തില്‍ കോഹ്ലി മൂന്നാം സ്ഥാനത്താണ്. അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2006 ഡിസംബറില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കെതിരായ ഡല്‍ഹിയുടെ മത്സരത്തിനിടെ കോഹ്ലി തന്റെ പിതാവ് പ്രേം കോഹ്ലി ഹൃദയാഘാതം മൂലം മരിച്ച വിവരം അറിഞ്ഞു. പിതാവിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞിട്ടും കോഹ്ലി മത്സരം ഉപേക്ഷിക്കാതെ അടുത്ത ദിവസം മൈതാനത്തെത്തി. 18 കാരനായ കോഹ്ലി അന്ന് 90 റണ്‍സാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT